ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, April 12, 2017

വിഷു ഫല പത്രിക പ്രകാശനം



കണിയാര്‍ പണിക്കര്‍ സമാജം വിഷു ഫല പത്രിക 
ഏപ്രില്‍ എട്ടിന്ന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് 
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ വെച്ച് മേല്‍ ശാന്തി വി.എം.ശിവപ്രസാദ്‌ എമ്പ്രാന്തിരി ക്ഷേത്രം വൈസ്പ്രസിഡന്റ്
 മറ്റത്തില്‍ രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യുന്നു.









Thursday, April 06, 2017


 വിഷു ഫല പത്രിക 
പ്രകാശനം


കണിയാര്‍ പണിക്കര്‍ സമാജം വിഷു ഫല പത്രിക ഏപ്രില്‍ എട്ടിന്ന്  ശനിയാഴ്ച രാവിലെ പത്തു മണിക്ക്  പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്നു 

Thursday, November 19, 2015


മലപ്പുറം ജില്ലയിലെ
അധികാര കേന്ദ്രങ്ങളില്‍ സമുദായ സ്ത്രീ സാന്നിധ്യം


അര്‍ച്ചന കളരിക്കല്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത്അധ്യക്ഷയായി സത്യപ്രതിഞ്ജ ചെയ്യുന്നു

ഈതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചാണ് മത്സരിച്ചതെങ്കിലും മലപ്പുറം  ജില്ലയില്‍ നിന്നും രണ്ടു സമുദായംഗങ്ങള്‍ സമാജികരായത് വളരെ സന്തോഷകരമായ കാര്യമാണ്.  ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ നമ്മുടെ സമുദായം ജനസമൂഹങ്ങളിലേക്ക് ഇറങ്ങുന്നു എന്നതിന്റെ സൂചനയാണിത് നല്‍കു ന്നത്.ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമ്മേ നമുക്കും പൊതുസമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനും,അവകാശങ്ങള്‍ നേടിയെടുക്കുവാനും സാധിക്കുകയുള്ളൂ.
ഭവ്യ രാജ്
ഈ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് കുരിക്കള്‍ റോഡ്‌ ഡിവിഷനില്‍ നിന്നും ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി സമുദായാംഗമായ പണിക്കര്‍കണ്ടി കളരിക്കല്‍ ഭവ്യ രാജ് 120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗ് പ്രതിനിധി ഹാജറ കല്‍പറമ്പിലിനെ പരാജയപ്പെടുത്തിയത്.നഗര സഭ ചെയര്‍ പെഴ്സണല്‍ പദവിയിലേക്ക് പോലും ഇവരുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.

അര്‍ച്ചന കെ

മാത്രമല്ല ജില്ലയില്‍ നിന്നുതന്നെ പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമാധ്യക്ഷ തന്നെ നമ്മുടെ സമുദായാംഗമാണ് എന്നത് അഭിമാനാര്‍ഹമാണ്.പോരൂര്‍ പഞ്ചായത്തില്‍  വീതനശ്ശേരി പട്ടണം കുണ്ട് വാര്‍ഡില്‍ നിന്നും സി.പി.എം പാനലില്‍ വിജയിച്ച അരീകുളങ്ങര കളരിക്കല്‍ അര്‍ച്ചനയാണ്.ഇവിടെ  257 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അര്‍ച്ചന കോണ്ഗ്രസിലെ തങ്കമണിയെ പരാജയപ്പെടുത്തിയത്.ഇപ്പോള്‍ പോരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അമര ക്കാരികൂടിയായ  അര്‍ച്ചന കേരള കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി പ്രതീപ് വീതനശേരിയുടെ സഹ ധര്‍മ്മിണിയാണ്.
 

Tuesday, July 07, 2015

 ഒ.ഇ.സി ലംസം ഗ്രാന്റ് 2015 


ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO
ഒറ്റതവണ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയില്‍ സ്റ്റേറ്റ് സിലബസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയുടെ ഒറ്റതവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,03,000 ത്തില്‍ താഴെയാകണം. അപേക്ഷ ഫോം www.ksbcdc.com ലഭിക്കും. പൂരിപ്പിച്ച അപേക്ഷക്കൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്/ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 31 നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, 'സെന്റിനല്‍' മൂന്നാംനില, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-695 035 വിലാസത്തില്‍ ലഭിക്കണം. കവറിനു മുകളില്‍ 'സ്‌കോളര്‍ഷിപ്പ് പദ്ധതി അപേക്ഷ' എന്ന് രേഖപ്പെടുത്തണം.
ജ്യോതിഷം കോഴ്‌സ്

ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജ്യോതിഷം കോഴ്‌സിന്റെ മൂന്നാമത്തെ ഭാഗമായ ജ്യോതിഷ പ്രാരംഭ 2015 ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ആരംഭിക്കുന്നു. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ് സെന്ററില്‍ നിന്നും ജ്യോതിഷ അഡ്വാന്‍സ്ഡ് കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7561053549, 8547979706.

Tuesday, April 14, 2015


വിഷുഫല പത്രിക പുറത്തിറക്കി
 Posted on: 14 Apr 2015





പൂക്കോട്ടുംപാടം: ദേശഫലം പ്രവചിച്ച് കണിയാര്‍ പണിക്കര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ വിഷുഫല പത്രിക പുറത്തിറക്കി.
ഈ വര്‍ഷത്തെ ഫലപ്രകാരം 15ന് പുലര്‍ച്ചെ 4. 44ന് (മീനരാശി) യാണ്. കണികാണുന്നതിനും കൈനീട്ടം നല്‍കുന്നതിനും ഉത്തമസമയം. ഉദയം മുതല്‍ വിത്തു ശേഖരിക്കുന്നതിനും ഞായറാഴ്ച ഉദയംമുതല്‍ ചാലിടുന്നതിനും വിതയ്ക്കുന്നതിനും അനുയോജ്യസമയമാണ്.
പത്തപ്പിരിയം മോഹന്‍ദാസ് പണിക്കരുടെ നേതൃത്വത്തില്‍ ടി.കെ. ശ്രീജിത്ത് പണിക്കര്‍, സതീശ്പണിക്കര്‍ എന്നിവര്‍ചേര്‍ന്നാണ് ഫലപത്രിക തയ്യാറാകിയത്.
പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സമാജംപ്രസിഡന്റ് ടി.കെ. രാമദാസ് ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദിന് പത്രിക കൈമാറി. മേല്‍ശാന്തി ഭക്തജനങ്ങള്‍ക്കായി പത്രികവായിച്ചു. ക്ഷേത്രംപ്രസിഡന്റ് കേമ്പില്‍ രവി, മറ്റത്തില്‍ രാധാകൃഷ്ണന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

Sunday, April 12, 2015

വിഷുഫല പത്രിക പുറത്തിറക്കി


കേരളീയ കാര്‍ഷിക പാരമ്പര്യത്തിന്റെ സ്മരണകളുണര്‍ത്തി കണിയാര്‍ പണിക്കര്‍ സമാജം വിഷുഫല പത്രിക പുറത്തിറക്കി.
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി വി.എം ശിവപ്രസാദ് എമ്പ്രാന്തിരിയ്ക്ക് സമാജം പ്രസിഡന്‍റ്ടി.കെ. രാമദാസ് താളിയോലകള്‍ കൈമാറി ഫലപത്രിക പ്രകാശനംചെയ്തു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ ,ടി.കെ.സതീശന്‍ വിപിന്‍ അയ്യാത്ത്‌ ,ടി.കെ.സതീഷ്‌ പണിക്കര്‍,എന്നിവര്‍ പങ്കെടുത്തു.
സത്യസാക്ഷാത്‌ക്കാരത്തിലേക്ക്‌ നയിക്കുന്ന
ഭക്തിയുടെ പ്രതീകം കൂടിയാണ്‌ വിഷുക്കണി.
അതിനാൽ സമസ്ത സമാജം അംഗങ്ങള്‍ക്കും
സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ ...............

Thursday, October 23, 2014

കണിയാര്‍ പണിക്കര്‍ ഉള്‍പ്പെടെ

പിന്നാക്കക്കാരിലെ 30 വിഭാഗങ്ങള്‍ ഒ.ഇ.സിയില്‍



എടപ്പാള്‍: കാലങ്ങളായി ഹിന്ദു പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന 30 വിഭാഗങ്ങളെ ഒ.ഇ.സിയിലുള്‍പ്പെടുത്താനുളhള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ആയിരങ്ങള്‍ക്കാണ് ഇതിന്റെ ഗുണംകിട്ടുക.

വാണിയ, വെളുത്തേടത്ത് നായര്‍, ചെട്ടി, ഈഴവാത്തി, ഗണക, കണിയാര്‍ പണിക്കര്‍ (കളരിപ്പണിക്കര്‍, കളരിക്കുറുപ്പ്), വില്‍ക്കുറുപ്പ്, യാദവ, ദേവാന്‍ഗ, പട്ടാരിയ, ശാലിയ, പാണ്ടിത്താര്‍, വണിയര്‍, എഴുത്തച്ഛന്‍, ചക്കാല നായര്‍, റെഡ്ഡിയാര്‍, കാവുതീയ, വീരശൈവ, വിളക്കിത്തല നായര്‍, വടുക, ചാവലക്കാരന്‍, അഗസ (agasa), കൈക്കോലന്‍, കന്നഡിയന്‍, കേരള മുദലിസ്, മഡിവാല, നൈക്കന്‍, തോല്‍ക്കോലന്‍, തോട്ടിയന്‍, മൂപ്പര്‍, എന്നിങ്ങനെയുള്ള വിഭാഗങ്ങളെയാണ് ഒഇസിയിലുള്‍പ്പെടുത്തി പിന്നാക്കവിഭാഗ വകുപ്പ് ഉത്തരവിറക്കിയത്.

ഈ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളിലും പ്രവേശനത്തിന് അര്‍ഹമായ സംവരണവും മറ്റാനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഒന്നുമുതല്‍ മൂന്ന് ശതമാനംവരെ സംവരണമാണ് ഇനി ഇവര്‍ക്കും കിട്ടുക. നിലവില്‍ പിന്നാക്കവിഭാഗത്തിലെ വണിക-വൈശ്യ തുടങ്ങിയ സമുദായങ്ങള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ 30 വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്ക് വാര്‍ഷിക വരുമാനപരിധി ആറുലക്ഷത്തില്‍ കവിയരുതെന്ന നിബന്ധന ബാധകമാണ്


  ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതില്ല. കൂടാതെ സ്‌റ്റൈപ്പന്റും ഇവര്‍ക്കു ലഭിക്കും.  
കടപ്പാട് മാതൃഭുമി ദിനപത്രം

Thursday, October 09, 2014

 

ഇനിയെങ്കിലും ജ്യോതിഷികള്‍  പെൺകുട്ടികളെ വെറുതെ വിടണം: 

പി.കെ ശ്രീമതി

pk-sreemathy-facebook-post-mangalyan--1

കണ്ണൂർ: മംഗൾയാന്റെ ചൊവ്വ പര്യവേഷണ യാത്രയെ ചൊവ്വാദോഷവുമായി ബന്ധപ്പെടുത്തി പി.കെ ശ്രീമതി എം.പിയുടെ പരിഹാസം. മംഗൾയാൻ ചൊവ്വയിലെത്തി, ഇനിയെങ്കിലും ജ്യോതിഷികള്‍   പെൺകുട്ടികളെ വെറുതെ വിടണമെന്നാണ് ശ്രീമതി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം:
മംഗൾയാൻ ചൊവ്വയിലെത്തി.
ഇനിയെങ്കിലും ജ്യോതിഷികൾ പെൺകുട്ടികളെ വെറുതെ വിടണം…
ഇനിയെങ്കിലും ചൊവ്വ എന്ന ഗ്രഹത്തിന്റെ ‘ദോഷം ‘ മാറ്റി കൊടുക്കാൻ ജോതിഷികൾ തയ്യാറാവണം. രാശിപ്പലകയിലെ പാപസ്ഥാനത്ത് നിർത്തി ഒരു പാട് അധിക്ഷേപം ചൊരിഞ്ഞ ‘മംഗല്യം മുടക്കിയായ ‘ഈ ഗ്രഹത്തിന് അതിമാനുഷികമായ ഒരു ശക്തിയും ഇല്ലായിരുന്നു എന്ന് പറയാനും വിശ്വസിക്കാനും ഇനിയെങ്കിലും ജ്യോതിഷ പണ്ഡിതന്മാർ തയ്യാറാകണം. ഒരു പാട് കുടുംബങ്ങളുടെ കണീര് വീണ് നനഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തിന് ഇവിടെ തിരശീല വീഴട്ടെ.. വിശ്വാസത്തിൽ നിന്ന് തിരിച്ചറിവിലേക്കും, ഭയത്തിൽ നിന്ന് യാഥാത്ഥ്യത്തിലക്കുമുള്ള ദൂരമാണ് മംഗൾയാൻ താണ്ടിയത് ..

Tuesday, July 22, 2014

തൊഴില്‍ സംവരണമേര്‍പ്പെടുത്തണം 
-ഗണക കണിശസഭ


ചേര്‍ത്തല: ഗണകാദി വിഭാഗങ്ങള്‍ക്ക് ഒരുശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് കേരള ഗണക കണിശസഭ (കെ.ജി.കെ.എസ്.) ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് കെ.എസ്.മനോജ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.
മുത്തൂര്‍ ദേവിദാസന്‍, കെ.ജി.പ്രഭാകരന്‍, പുനലൂര്‍ ചന്ദ്രബോസ്, മണ്ണടി ഹരി, പട്ടണക്കാട് രാജീവ്, സ്ഥാനത്ത് റജി, ആമ്പല്ലൂര്‍ ശശിധരന്‍, പരമേശ്വര ഗണകന്‍, സുശീലാ പദ്മനാഭന്‍, ലളിത പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുറവൂര്‍ സായിറാം സ്വാഗതവും ഗോകുല്‍കൃഷ്ണ നന്ദിയും പറഞ്ഞു. കുടുംബസംഗമം, ജില്ലയിലെ സംസ്ഥാന നേതാക്കളെ ആദരിക്കല്‍ , എന്‍ഡോവ്‌മെന്റ് വിതരണം എന്നിവയും നടത്തി.
 
ഗുരുവായൂരിലെ ആചാരലംഘനം അംഗീകരിക്കാനാവില്ല 
-ജ്യോതിശ്ശാസ്ത്ര പരിഷത്ത്‌ 




കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും നടക്കുന്ന ആചാരാനുഷ്ഠാനലംഘനം അംഗീകരിക്കാനാവില്ലെന്ന് ഭാരതീയ ജ്യോതിശ്ശാസ്ത്ര പരിഷത്ത് സംസ്ഥാനസമ്മേളനം അഭിപ്രായപ്പെട്ടു.
കര്‍ക്കടവാവ് ജൂലായ് 26ന് തന്നെ അനുഷ്ഠിക്കണം. പുലര്‍ച്ചെ 4.30-നാണ് വാവിന്റെ ആരംഭം.
സമ്മേളനത്തില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. സപ്തംബറില്‍ കോഴിക്കോട്ട് വിപുലമായ ജ്യോതിശ്ശാസ്ത്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ (പ്രസി.), ബേപ്പൂര്‍ ടി.കെ.മുരളീധരന്‍ പണിക്കര്‍ (ജന.സെക്ര.), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍ (വൈസ് പ്രസി. ), ശ്യാംജിത്ത് പാലക്കല്‍ , ശ്രീകൃഷ്ണന്‍നമ്പൂതിരി (സെക്ര.), നെല്ലിക്കോട് പി.മോഹന്‍ദാസ് പണിക്കര്‍ (ട്രഷ.).
ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം

കേരള ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം പരപ്പനങ്ങാടിയില്‍ നടന്നു. കെ.കെ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തൂര്‍ ദേവിദാസ്, ഇരിമ്പനം ശിവരാമന്‍, രത്‌നം ശിവരാമന്‍, പി.കെ. ബാലസുബ്രഹ്മണ്യന്‍, തൃപ്രങ്ങോട് ഗംഗാധര പണിക്കര്‍ , നിലമ്പൂര്‍ ഗോപാലന്‍, കുറൂര്‍ ശശിധരപണിക്കര്‍ , കെ.കെ. രാജന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ വനിതാസഭ രൂപവത്കരിച്ചു. ഭാരവാഹികളായി സരസ്വതി പൊന്നാനി (പ്രസി), ഷീബ അശോകന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

Monday, June 02, 2014

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്


പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും, മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃക http://ksbcdc.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ സഹിതം ജൂണ്‍ 30 നകം മാനേജിങ് ഡയറക്ടര്‍ , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍ , മൂന്നാം നില, പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോറം ലഭിക്കാന്‍
അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം:
സ്വാമി സന്ദീപാനന്ദഗിരി

തൃശൂര്‍ : കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ആത്മവിശ്വാസമില്ലാതെ ആള്‍ദൈവങ്ങള്‍ക്കു പിറകെപ്പോകുന്ന "എസ്കേപ്പിസ"മാണ് ആധുനിക ആത്മീയത. സ്വന്തം അമ്മയില്‍നിന്ന് കിട്ടാത്ത സ്നേഹവും വാത്സല്യവും മറ്റൊരു "അമ്മ"യില്‍നിന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "ആള്‍ദൈവങ്ങളും ആത്മീയ വ്യാപാരവും ചോദ്യം ചെയ്യപ്പെടണം" എന്ന ജനസദസ്സ് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസം മനുഷ്യനെ കീഴ്പെടുത്തിയതിന്റെ ഫലമായി പ്രകൃതി നിശ്ചയിക്കുന്ന സമയത്ത് ഒരു കുഞ്ഞിന് പിറന്നുവീഴാന്‍പോലും സാധ്യമല്ലാതായി. പ്രത്യേക നക്ഷത്രത്തില്‍ മാത്രം കുട്ടി ജനിച്ചാല്‍ മതിയെന്ന് നിശ്ചയിച്ച് ജ്യോത്സ്യരുടെ കുറിപ്പടികളുമായാണ് ഡോക്ടറെ സമീപിക്കുന്നത്. മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരം ജ്യോത്സ്യന്‍ പറയുന്ന സമയത്ത് കുഞ്ഞിനെ ഡോക്ടര്‍ കീറി പുറത്തെടുക്കുന്നു. പണിത വീട് വാസ്തുശാസ്ത്രത്തിന് എതിരെന്നു പറഞ്ഞ് പൊളിക്കുന്നു. "അക്ഷയതൃതീയ ദിന"ത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമെന്ന എംബിഎ ബുദ്ധിയും വിശ്വാസമായി വിറ്റഴിക്കുന്നു. ആള്‍ദൈവമായ അമ്മയ്ക്കു മുന്നിലെ ക്യൂവും ബീവറേജസ് കോര്‍പറേഷനിലെ ക്യൂവും ഒരേപോലെയായിരിക്കുന്നു. ഇങ്ങനെ അധഃപതിച്ച കേരളം മുമ്പുണ്ടായിട്ടില്ല. ഇവിടെയാണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമത്തിന്റെ അനിവാര്യത. ഈ നിയമം വന്നാല്‍ ഡോക്ടറും ജ്യോത്സ്യനും കൂട്ടുനിന്നവരുമെല്ലാം അകത്താവും. സ്വന്തം അമ്മയെ തള്ളയെന്നു വിളിക്കുകയും ആള്‍ദൈവത്തെ അമ്മയെന്ന് ആരാധനയോടെ വിളിക്കുകയും ചെയ്യുന്ന നാടാണിന്ന് കേരളം. അമ്മയെപ്പോലും സമര്‍ത്ഥമായി കച്ചവടം ചെയ്യുകയാണിവിടെ. മനുഷ്യന് ശബ്ദവും സ്പര്‍ശവും രസവും രൂപവും ഗന്ധവും പ്രദാനം ചെയ്ത പ്രകൃതി അനുഭവങ്ങളെയാണ് ആള്‍ദൈവങ്ങള്‍ തകര്‍ക്കുന്നത്. ആള്‍ദൈവഅമ്മ ഭക്തരെ കെട്ടിപ്പിടിക്കുന്നതല്ല ഇവിടത്തെ പ്രശ്നം. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നതാണ്. കൈരളി ടിവിയിലെ അഭിമുഖം "അമ്മ"യ്ക്ക് നിന്ദയായെങ്കില്‍ അതിന് ആധ്യാത്മികമായ ഉത്തരമായിരുന്നു നല്‍കേണ്ടത്. സ്തുതിയും നിന്ദയും ഒരുപോലെ എന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ അവരുടെ കാല്‍ക്കല്‍ നമസ്കരിക്കുമായിരുന്നു. താന്‍ വലിയ ഭീഷണിയിലുടെയാണ് അന്ധിവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്നത്. വേദങ്ങളും ഉപനിഷത്തുമെല്ലാം പഠിച്ച താന്‍ പറയുന്നതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ ആക്രമിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭീഷണികൊണ്ട് നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല. ഡിവൈഎഫ്ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ വേദിയില്‍ വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ശാസ്ത്രവും പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും പരാജയപ്പെട്ടാല്‍ അവിടെ അന്ധവിശ്വാസം വളരുമെന്ന് ജീവന്‍ ടിവി എക്സി. ഡയറക്ടര്‍ പി ജെ ആന്റണി പറഞ്ഞു. പ്രത്യയശാസ്ത്രം തകര്‍ന്നാല്‍ ജീവിതംതന്നെ തകരും. എന്റെ അപ്പന്‍ കമ്യൂണിസ്റ്റായതിന്റെ എല്ലാ കെടുതികളും അനുഭവിച്ച അമ്മ കൊന്ത എത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമായിരുന്നു. അതുപോലുള്ള അമ്മമാരാണ് ഇന്ന് ആവശ്യം. അല്ലാതെ കപട ആള്‍ദൈവങ്ങളല്ല. നമുക്ക് പൊക്കിപ്പിടിക്കാന്‍ ഒരു ചെങ്കൊടിയും പൊക്കിപ്പറയാന്‍ ഒരു പാര്‍ടിയും വേണം. കൊടി താഴാന്‍ അനുവദിക്കരുത്. അതിനായി പ്രസ്ഥാനത്തെ നവീകരിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് പിണറായി വിജയനെന്നും പി ജെ ആന്റണി ചൂണ്ടിക്കാട്ടി.
 ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം
അറിവ് പകര്‍ന്നു നല്‍കുമ്പോള്‍ കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നു
 -ജയറാം 

തൃശ്ശൂര്‍ : നമുക്ക് കിട്ടുന്ന അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുമ്പോഴാണ് കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നതെന്ന് ചലച്ചിത്രതാരം ജയറാം പറഞ്ഞു. കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനവും ദൈവജ്ഞപുരസ്‌കാര സമര്‍പ്പണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.അറിവില്ലാത്തവന് അറിവ് പകര്‍ന്നുനല്‍കുന്നത് ഉത്തമമായ പ്രവൃത്തിയാണ്. വര്‍ഷങ്ങളായി വെളിച്ചം കിട്ടാതെ കിടക്കുന്ന മുറിയില്‍ വിളക്കു കൊളുത്തി വെളിച്ചം പകരുന്നതുപോലെയാണിതെന്നാണ് ഉപനിഷത്ത് പഠിപ്പിക്കുന്നത്- ജയറാം പറഞ്ഞു.
ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു. രഘുരാമന്‍ പണിക്കര്‍ അധ്യക്ഷനായി. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഐജി എസ്. ഗോപിനാഥിനെ ജയറാം ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ദൈവജ്ഞപുരസ്‌കാരം കാഞ്ഞാണി ബാലന്‍പണിക്കര്‍ക്ക് സമ്മാനിച്ചു. സെക്രട്ടറി ഉണ്ണിരാജന്‍ കുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജ്യോതിഷാചാര്യ ബിരുദദാനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. കല്ലേറ്റുംകര പത്മനാഭശര്‍മ്മ, മേഴത്തൂര്‍ ഗംഗാധരപ്പണിക്കര്‍ എന്നിവര്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഛായാചിത്രം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സമാദര സമര്‍പ്പണം ഐജി എസ്. ഗോപിനാഥ് നിര്‍വ്വഹിച്ചു. ശ്രീധരപ്പണിക്കരെ ഗുരുദക്ഷിണ നല്‍കി ആദരിച്ചു. ജ്യോതി ജി. തെക്കേടത്ത്, ഹേമചന്ദ്രപ്പണിക്കര്‍ , കെ.എ. നാരായണന്‍ ആമ്പല്ലൂര്‍ , കോലഴി സുരേന്ദ്രപ്പണിക്കര്‍ , ബാലചന്ദ്രന്‍ വടക്കേടത്ത്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, ഡോ.എസ്. കൃഷ്ണന്‍ നായര്‍ , നന്ദകിഷോര്‍ , മധുസൂദനന്‍ പീച്ചിറയ്ക്കല്‍ , പാലത്തുളി കുട്ടികൃഷ്ണപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു

വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ച് ഉത്തരവായി. ഇതനുസരിച്ച് ധീവര സമുദായത്തില്‍പ്പെട്ട (എല്ലാ അവാന്തര വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന) വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനവും ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള രണ്ട് ശതമാനം സംവരണം മൂന്നു ശതമാനമായും കുടുംബി സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശതമാനവും വിശ്വകര്‍മ്മ സമുദായത്തില്‍ ഉള്‍പ്പെട്ട സമുദായങ്ങള്‍ക്ക് രണ്ട് ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയ ഒ.ഇ.സി.യില്‍ ഉള്‍പ്പെട്ട കുശവന്‍, കുലാലന്‍, കുലാലനായര്‍ , കുംഭാരന്‍, വേളാന്‍, ഓടന്‍, കലാല, ആന്ത്രാനായര്‍ , ആന്തൂര്‍ നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം അനുവദിച്ചിട്ടുണ്ട്. ഒ.ബി.എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍, വിശ്വകര്‍മ്മജര്‍ , കുശവന്‍, കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ.ബി.എച്ച് വിഭാഗത്തിന് ഇനിമുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അനുവദിക്കുന്ന സംവരണം മൂന്ന് ശതമാനം ആയിരിക്കും. ഒ.ഇ.സി പട്ടികയിലുള്ള 30 സമുദായങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. നിലവില്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വണിക-വൈശ്യ തുങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ.ബി.എച്ച്-ല്‍ ഉള്‍പ്പെട്ട 30 ഇതര സമുദായങ്ങള്‍ക്കും വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി, ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കും. ഒ.ബി.എച്ച് വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കുകൂടി ഈ ഉത്തരവിലൂടെ നല്‍കിയ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ എന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ . ജോഷിയെ ചുമതലപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 ഇതര സമുദായങ്ങള്‍ക്കും എന്നതില്‍ ഉള്‍പ്പെടുത്തിയാണ് കണിയാര്‍ പണിക്കര്‍ ,ഗണക ,കാണി, കളരി പണിക്കര്‍ കളരി കുറുപ്പ് തുടങ്ങിയ സമുദായങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകുക .

 
ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തും
 -ടി.വി. ചന്ദ്രമോഹന്‍

 ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍

വടക്കാഞ്ചേരി: പ്രശസ്ത ജ്യോതിഷികളുടെ സഹകരണത്തോടെ ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പറഞ്ഞു. കേരള കളരിക്കുറുപ്പ് -കളരിപ്പണിക്കര്‍ സംഘം വടക്കന്‍ മേഖലാ കുടുംബസംഗമം വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ കണ്‍വീനര്‍ രാജേഷ് പണിക്കര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മണി മരത്താക്കര മുഖ്യാതിഥിയായിരുന്നു. രാജു ചാലക്കുടി, പി.വി. രാമചന്ദ്രന്‍, കെ.എസ്. ദ്രൗപദി, പി.വി. നാരായണസ്വാമി, സുഭാഷ് പണിക്കര്‍ , പ്രസാദ് രാജ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍ .സി., പ്ലസ്ടു വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.