ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, June 02, 2014

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം:
സ്വാമി സന്ദീപാനന്ദഗിരി

തൃശൂര്‍ : കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ആത്മവിശ്വാസമില്ലാതെ ആള്‍ദൈവങ്ങള്‍ക്കു പിറകെപ്പോകുന്ന "എസ്കേപ്പിസ"മാണ് ആധുനിക ആത്മീയത. സ്വന്തം അമ്മയില്‍നിന്ന് കിട്ടാത്ത സ്നേഹവും വാത്സല്യവും മറ്റൊരു "അമ്മ"യില്‍നിന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "ആള്‍ദൈവങ്ങളും ആത്മീയ വ്യാപാരവും ചോദ്യം ചെയ്യപ്പെടണം" എന്ന ജനസദസ്സ് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസം മനുഷ്യനെ കീഴ്പെടുത്തിയതിന്റെ ഫലമായി പ്രകൃതി നിശ്ചയിക്കുന്ന സമയത്ത് ഒരു കുഞ്ഞിന് പിറന്നുവീഴാന്‍പോലും സാധ്യമല്ലാതായി. പ്രത്യേക നക്ഷത്രത്തില്‍ മാത്രം കുട്ടി ജനിച്ചാല്‍ മതിയെന്ന് നിശ്ചയിച്ച് ജ്യോത്സ്യരുടെ കുറിപ്പടികളുമായാണ് ഡോക്ടറെ സമീപിക്കുന്നത്. മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരം ജ്യോത്സ്യന്‍ പറയുന്ന സമയത്ത് കുഞ്ഞിനെ ഡോക്ടര്‍ കീറി പുറത്തെടുക്കുന്നു. പണിത വീട് വാസ്തുശാസ്ത്രത്തിന് എതിരെന്നു പറഞ്ഞ് പൊളിക്കുന്നു. "അക്ഷയതൃതീയ ദിന"ത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമെന്ന എംബിഎ ബുദ്ധിയും വിശ്വാസമായി വിറ്റഴിക്കുന്നു. ആള്‍ദൈവമായ അമ്മയ്ക്കു മുന്നിലെ ക്യൂവും ബീവറേജസ് കോര്‍പറേഷനിലെ ക്യൂവും ഒരേപോലെയായിരിക്കുന്നു. ഇങ്ങനെ അധഃപതിച്ച കേരളം മുമ്പുണ്ടായിട്ടില്ല. ഇവിടെയാണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമത്തിന്റെ അനിവാര്യത. ഈ നിയമം വന്നാല്‍ ഡോക്ടറും ജ്യോത്സ്യനും കൂട്ടുനിന്നവരുമെല്ലാം അകത്താവും. സ്വന്തം അമ്മയെ തള്ളയെന്നു വിളിക്കുകയും ആള്‍ദൈവത്തെ അമ്മയെന്ന് ആരാധനയോടെ വിളിക്കുകയും ചെയ്യുന്ന നാടാണിന്ന് കേരളം. അമ്മയെപ്പോലും സമര്‍ത്ഥമായി കച്ചവടം ചെയ്യുകയാണിവിടെ. മനുഷ്യന് ശബ്ദവും സ്പര്‍ശവും രസവും രൂപവും ഗന്ധവും പ്രദാനം ചെയ്ത പ്രകൃതി അനുഭവങ്ങളെയാണ് ആള്‍ദൈവങ്ങള്‍ തകര്‍ക്കുന്നത്. ആള്‍ദൈവഅമ്മ ഭക്തരെ കെട്ടിപ്പിടിക്കുന്നതല്ല ഇവിടത്തെ പ്രശ്നം. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നതാണ്. കൈരളി ടിവിയിലെ അഭിമുഖം "അമ്മ"യ്ക്ക് നിന്ദയായെങ്കില്‍ അതിന് ആധ്യാത്മികമായ ഉത്തരമായിരുന്നു നല്‍കേണ്ടത്. സ്തുതിയും നിന്ദയും ഒരുപോലെ എന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ അവരുടെ കാല്‍ക്കല്‍ നമസ്കരിക്കുമായിരുന്നു. താന്‍ വലിയ ഭീഷണിയിലുടെയാണ് അന്ധിവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്നത്. വേദങ്ങളും ഉപനിഷത്തുമെല്ലാം പഠിച്ച താന്‍ പറയുന്നതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ ആക്രമിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭീഷണികൊണ്ട് നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല. ഡിവൈഎഫ്ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ വേദിയില്‍ വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ശാസ്ത്രവും പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും പരാജയപ്പെട്ടാല്‍ അവിടെ അന്ധവിശ്വാസം വളരുമെന്ന് ജീവന്‍ ടിവി എക്സി. ഡയറക്ടര്‍ പി ജെ ആന്റണി പറഞ്ഞു. പ്രത്യയശാസ്ത്രം തകര്‍ന്നാല്‍ ജീവിതംതന്നെ തകരും. എന്റെ അപ്പന്‍ കമ്യൂണിസ്റ്റായതിന്റെ എല്ലാ കെടുതികളും അനുഭവിച്ച അമ്മ കൊന്ത എത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമായിരുന്നു. അതുപോലുള്ള അമ്മമാരാണ് ഇന്ന് ആവശ്യം. അല്ലാതെ കപട ആള്‍ദൈവങ്ങളല്ല. നമുക്ക് പൊക്കിപ്പിടിക്കാന്‍ ഒരു ചെങ്കൊടിയും പൊക്കിപ്പറയാന്‍ ഒരു പാര്‍ടിയും വേണം. കൊടി താഴാന്‍ അനുവദിക്കരുത്. അതിനായി പ്രസ്ഥാനത്തെ നവീകരിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് പിണറായി വിജയനെന്നും പി ജെ ആന്റണി ചൂണ്ടിക്കാട്ടി.

No comments:

Post a Comment