ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Thursday, October 23, 2014

കണിയാര്‍ പണിക്കര്‍ ഉള്‍പ്പെടെ

പിന്നാക്കക്കാരിലെ 30 വിഭാഗങ്ങള്‍ ഒ.ഇ.സിയില്‍



എടപ്പാള്‍: കാലങ്ങളായി ഹിന്ദു പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന 30 വിഭാഗങ്ങളെ ഒ.ഇ.സിയിലുള്‍പ്പെടുത്താനുളhള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ആയിരങ്ങള്‍ക്കാണ് ഇതിന്റെ ഗുണംകിട്ടുക.

വാണിയ, വെളുത്തേടത്ത് നായര്‍, ചെട്ടി, ഈഴവാത്തി, ഗണക, കണിയാര്‍ പണിക്കര്‍ (കളരിപ്പണിക്കര്‍, കളരിക്കുറുപ്പ്), വില്‍ക്കുറുപ്പ്, യാദവ, ദേവാന്‍ഗ, പട്ടാരിയ, ശാലിയ, പാണ്ടിത്താര്‍, വണിയര്‍, എഴുത്തച്ഛന്‍, ചക്കാല നായര്‍, റെഡ്ഡിയാര്‍, കാവുതീയ, വീരശൈവ, വിളക്കിത്തല നായര്‍, വടുക, ചാവലക്കാരന്‍, അഗസ (agasa), കൈക്കോലന്‍, കന്നഡിയന്‍, കേരള മുദലിസ്, മഡിവാല, നൈക്കന്‍, തോല്‍ക്കോലന്‍, തോട്ടിയന്‍, മൂപ്പര്‍, എന്നിങ്ങനെയുള്ള വിഭാഗങ്ങളെയാണ് ഒഇസിയിലുള്‍പ്പെടുത്തി പിന്നാക്കവിഭാഗ വകുപ്പ് ഉത്തരവിറക്കിയത്.

ഈ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളിലും പ്രവേശനത്തിന് അര്‍ഹമായ സംവരണവും മറ്റാനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഒന്നുമുതല്‍ മൂന്ന് ശതമാനംവരെ സംവരണമാണ് ഇനി ഇവര്‍ക്കും കിട്ടുക. നിലവില്‍ പിന്നാക്കവിഭാഗത്തിലെ വണിക-വൈശ്യ തുടങ്ങിയ സമുദായങ്ങള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ 30 വിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്ക് വാര്‍ഷിക വരുമാനപരിധി ആറുലക്ഷത്തില്‍ കവിയരുതെന്ന നിബന്ധന ബാധകമാണ്


  ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതില്ല. കൂടാതെ സ്‌റ്റൈപ്പന്റും ഇവര്‍ക്കു ലഭിക്കും.  
കടപ്പാട് മാതൃഭുമി ദിനപത്രം

Thursday, October 09, 2014

 

ഇനിയെങ്കിലും ജ്യോതിഷികള്‍  പെൺകുട്ടികളെ വെറുതെ വിടണം: 

പി.കെ ശ്രീമതി

pk-sreemathy-facebook-post-mangalyan--1

കണ്ണൂർ: മംഗൾയാന്റെ ചൊവ്വ പര്യവേഷണ യാത്രയെ ചൊവ്വാദോഷവുമായി ബന്ധപ്പെടുത്തി പി.കെ ശ്രീമതി എം.പിയുടെ പരിഹാസം. മംഗൾയാൻ ചൊവ്വയിലെത്തി, ഇനിയെങ്കിലും ജ്യോതിഷികള്‍   പെൺകുട്ടികളെ വെറുതെ വിടണമെന്നാണ് ശ്രീമതി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം:
മംഗൾയാൻ ചൊവ്വയിലെത്തി.
ഇനിയെങ്കിലും ജ്യോതിഷികൾ പെൺകുട്ടികളെ വെറുതെ വിടണം…
ഇനിയെങ്കിലും ചൊവ്വ എന്ന ഗ്രഹത്തിന്റെ ‘ദോഷം ‘ മാറ്റി കൊടുക്കാൻ ജോതിഷികൾ തയ്യാറാവണം. രാശിപ്പലകയിലെ പാപസ്ഥാനത്ത് നിർത്തി ഒരു പാട് അധിക്ഷേപം ചൊരിഞ്ഞ ‘മംഗല്യം മുടക്കിയായ ‘ഈ ഗ്രഹത്തിന് അതിമാനുഷികമായ ഒരു ശക്തിയും ഇല്ലായിരുന്നു എന്ന് പറയാനും വിശ്വസിക്കാനും ഇനിയെങ്കിലും ജ്യോതിഷ പണ്ഡിതന്മാർ തയ്യാറാകണം. ഒരു പാട് കുടുംബങ്ങളുടെ കണീര് വീണ് നനഞ്ഞ ഒരു ഇരുണ്ട കാലഘട്ടത്തിന് ഇവിടെ തിരശീല വീഴട്ടെ.. വിശ്വാസത്തിൽ നിന്ന് തിരിച്ചറിവിലേക്കും, ഭയത്തിൽ നിന്ന് യാഥാത്ഥ്യത്തിലക്കുമുള്ള ദൂരമാണ് മംഗൾയാൻ താണ്ടിയത് ..

Tuesday, July 22, 2014

തൊഴില്‍ സംവരണമേര്‍പ്പെടുത്തണം 
-ഗണക കണിശസഭ


ചേര്‍ത്തല: ഗണകാദി വിഭാഗങ്ങള്‍ക്ക് ഒരുശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് കേരള ഗണക കണിശസഭ (കെ.ജി.കെ.എസ്.) ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.കെ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂര്‍ അശോകന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് കെ.എസ്.മനോജ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.
മുത്തൂര്‍ ദേവിദാസന്‍, കെ.ജി.പ്രഭാകരന്‍, പുനലൂര്‍ ചന്ദ്രബോസ്, മണ്ണടി ഹരി, പട്ടണക്കാട് രാജീവ്, സ്ഥാനത്ത് റജി, ആമ്പല്ലൂര്‍ ശശിധരന്‍, പരമേശ്വര ഗണകന്‍, സുശീലാ പദ്മനാഭന്‍, ലളിത പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുറവൂര്‍ സായിറാം സ്വാഗതവും ഗോകുല്‍കൃഷ്ണ നന്ദിയും പറഞ്ഞു. കുടുംബസംഗമം, ജില്ലയിലെ സംസ്ഥാന നേതാക്കളെ ആദരിക്കല്‍ , എന്‍ഡോവ്‌മെന്റ് വിതരണം എന്നിവയും നടത്തി.
 
ഗുരുവായൂരിലെ ആചാരലംഘനം അംഗീകരിക്കാനാവില്ല 
-ജ്യോതിശ്ശാസ്ത്ര പരിഷത്ത്‌ 




കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും നടക്കുന്ന ആചാരാനുഷ്ഠാനലംഘനം അംഗീകരിക്കാനാവില്ലെന്ന് ഭാരതീയ ജ്യോതിശ്ശാസ്ത്ര പരിഷത്ത് സംസ്ഥാനസമ്മേളനം അഭിപ്രായപ്പെട്ടു.
കര്‍ക്കടവാവ് ജൂലായ് 26ന് തന്നെ അനുഷ്ഠിക്കണം. പുലര്‍ച്ചെ 4.30-നാണ് വാവിന്റെ ആരംഭം.
സമ്മേളനത്തില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. സപ്തംബറില്‍ കോഴിക്കോട്ട് വിപുലമായ ജ്യോതിശ്ശാസ്ത്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ (പ്രസി.), ബേപ്പൂര്‍ ടി.കെ.മുരളീധരന്‍ പണിക്കര്‍ (ജന.സെക്ര.), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍ (വൈസ് പ്രസി. ), ശ്യാംജിത്ത് പാലക്കല്‍ , ശ്രീകൃഷ്ണന്‍നമ്പൂതിരി (സെക്ര.), നെല്ലിക്കോട് പി.മോഹന്‍ദാസ് പണിക്കര്‍ (ട്രഷ.).
ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം

കേരള ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം പരപ്പനങ്ങാടിയില്‍ നടന്നു. കെ.കെ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തൂര്‍ ദേവിദാസ്, ഇരിമ്പനം ശിവരാമന്‍, രത്‌നം ശിവരാമന്‍, പി.കെ. ബാലസുബ്രഹ്മണ്യന്‍, തൃപ്രങ്ങോട് ഗംഗാധര പണിക്കര്‍ , നിലമ്പൂര്‍ ഗോപാലന്‍, കുറൂര്‍ ശശിധരപണിക്കര്‍ , കെ.കെ. രാജന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ വനിതാസഭ രൂപവത്കരിച്ചു. ഭാരവാഹികളായി സരസ്വതി പൊന്നാനി (പ്രസി), ഷീബ അശോകന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

Monday, June 02, 2014

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്


പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും, മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃക http://ksbcdc.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ സഹിതം ജൂണ്‍ 30 നകം മാനേജിങ് ഡയറക്ടര്‍ , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍ , മൂന്നാം നില, പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോറം ലഭിക്കാന്‍
അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം:
സ്വാമി സന്ദീപാനന്ദഗിരി

തൃശൂര്‍ : കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ആത്മവിശ്വാസമില്ലാതെ ആള്‍ദൈവങ്ങള്‍ക്കു പിറകെപ്പോകുന്ന "എസ്കേപ്പിസ"മാണ് ആധുനിക ആത്മീയത. സ്വന്തം അമ്മയില്‍നിന്ന് കിട്ടാത്ത സ്നേഹവും വാത്സല്യവും മറ്റൊരു "അമ്മ"യില്‍നിന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "ആള്‍ദൈവങ്ങളും ആത്മീയ വ്യാപാരവും ചോദ്യം ചെയ്യപ്പെടണം" എന്ന ജനസദസ്സ് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസം മനുഷ്യനെ കീഴ്പെടുത്തിയതിന്റെ ഫലമായി പ്രകൃതി നിശ്ചയിക്കുന്ന സമയത്ത് ഒരു കുഞ്ഞിന് പിറന്നുവീഴാന്‍പോലും സാധ്യമല്ലാതായി. പ്രത്യേക നക്ഷത്രത്തില്‍ മാത്രം കുട്ടി ജനിച്ചാല്‍ മതിയെന്ന് നിശ്ചയിച്ച് ജ്യോത്സ്യരുടെ കുറിപ്പടികളുമായാണ് ഡോക്ടറെ സമീപിക്കുന്നത്. മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരം ജ്യോത്സ്യന്‍ പറയുന്ന സമയത്ത് കുഞ്ഞിനെ ഡോക്ടര്‍ കീറി പുറത്തെടുക്കുന്നു. പണിത വീട് വാസ്തുശാസ്ത്രത്തിന് എതിരെന്നു പറഞ്ഞ് പൊളിക്കുന്നു. "അക്ഷയതൃതീയ ദിന"ത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമെന്ന എംബിഎ ബുദ്ധിയും വിശ്വാസമായി വിറ്റഴിക്കുന്നു. ആള്‍ദൈവമായ അമ്മയ്ക്കു മുന്നിലെ ക്യൂവും ബീവറേജസ് കോര്‍പറേഷനിലെ ക്യൂവും ഒരേപോലെയായിരിക്കുന്നു. ഇങ്ങനെ അധഃപതിച്ച കേരളം മുമ്പുണ്ടായിട്ടില്ല. ഇവിടെയാണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമത്തിന്റെ അനിവാര്യത. ഈ നിയമം വന്നാല്‍ ഡോക്ടറും ജ്യോത്സ്യനും കൂട്ടുനിന്നവരുമെല്ലാം അകത്താവും. സ്വന്തം അമ്മയെ തള്ളയെന്നു വിളിക്കുകയും ആള്‍ദൈവത്തെ അമ്മയെന്ന് ആരാധനയോടെ വിളിക്കുകയും ചെയ്യുന്ന നാടാണിന്ന് കേരളം. അമ്മയെപ്പോലും സമര്‍ത്ഥമായി കച്ചവടം ചെയ്യുകയാണിവിടെ. മനുഷ്യന് ശബ്ദവും സ്പര്‍ശവും രസവും രൂപവും ഗന്ധവും പ്രദാനം ചെയ്ത പ്രകൃതി അനുഭവങ്ങളെയാണ് ആള്‍ദൈവങ്ങള്‍ തകര്‍ക്കുന്നത്. ആള്‍ദൈവഅമ്മ ഭക്തരെ കെട്ടിപ്പിടിക്കുന്നതല്ല ഇവിടത്തെ പ്രശ്നം. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നതാണ്. കൈരളി ടിവിയിലെ അഭിമുഖം "അമ്മ"യ്ക്ക് നിന്ദയായെങ്കില്‍ അതിന് ആധ്യാത്മികമായ ഉത്തരമായിരുന്നു നല്‍കേണ്ടത്. സ്തുതിയും നിന്ദയും ഒരുപോലെ എന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ അവരുടെ കാല്‍ക്കല്‍ നമസ്കരിക്കുമായിരുന്നു. താന്‍ വലിയ ഭീഷണിയിലുടെയാണ് അന്ധിവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്നത്. വേദങ്ങളും ഉപനിഷത്തുമെല്ലാം പഠിച്ച താന്‍ പറയുന്നതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ ആക്രമിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭീഷണികൊണ്ട് നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല. ഡിവൈഎഫ്ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ വേദിയില്‍ വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ശാസ്ത്രവും പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും പരാജയപ്പെട്ടാല്‍ അവിടെ അന്ധവിശ്വാസം വളരുമെന്ന് ജീവന്‍ ടിവി എക്സി. ഡയറക്ടര്‍ പി ജെ ആന്റണി പറഞ്ഞു. പ്രത്യയശാസ്ത്രം തകര്‍ന്നാല്‍ ജീവിതംതന്നെ തകരും. എന്റെ അപ്പന്‍ കമ്യൂണിസ്റ്റായതിന്റെ എല്ലാ കെടുതികളും അനുഭവിച്ച അമ്മ കൊന്ത എത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമായിരുന്നു. അതുപോലുള്ള അമ്മമാരാണ് ഇന്ന് ആവശ്യം. അല്ലാതെ കപട ആള്‍ദൈവങ്ങളല്ല. നമുക്ക് പൊക്കിപ്പിടിക്കാന്‍ ഒരു ചെങ്കൊടിയും പൊക്കിപ്പറയാന്‍ ഒരു പാര്‍ടിയും വേണം. കൊടി താഴാന്‍ അനുവദിക്കരുത്. അതിനായി പ്രസ്ഥാനത്തെ നവീകരിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് പിണറായി വിജയനെന്നും പി ജെ ആന്റണി ചൂണ്ടിക്കാട്ടി.
 ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം
അറിവ് പകര്‍ന്നു നല്‍കുമ്പോള്‍ കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നു
 -ജയറാം 

തൃശ്ശൂര്‍ : നമുക്ക് കിട്ടുന്ന അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുമ്പോഴാണ് കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നതെന്ന് ചലച്ചിത്രതാരം ജയറാം പറഞ്ഞു. കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനവും ദൈവജ്ഞപുരസ്‌കാര സമര്‍പ്പണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.അറിവില്ലാത്തവന് അറിവ് പകര്‍ന്നുനല്‍കുന്നത് ഉത്തമമായ പ്രവൃത്തിയാണ്. വര്‍ഷങ്ങളായി വെളിച്ചം കിട്ടാതെ കിടക്കുന്ന മുറിയില്‍ വിളക്കു കൊളുത്തി വെളിച്ചം പകരുന്നതുപോലെയാണിതെന്നാണ് ഉപനിഷത്ത് പഠിപ്പിക്കുന്നത്- ജയറാം പറഞ്ഞു.
ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു. രഘുരാമന്‍ പണിക്കര്‍ അധ്യക്ഷനായി. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഐജി എസ്. ഗോപിനാഥിനെ ജയറാം ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ദൈവജ്ഞപുരസ്‌കാരം കാഞ്ഞാണി ബാലന്‍പണിക്കര്‍ക്ക് സമ്മാനിച്ചു. സെക്രട്ടറി ഉണ്ണിരാജന്‍ കുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജ്യോതിഷാചാര്യ ബിരുദദാനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. കല്ലേറ്റുംകര പത്മനാഭശര്‍മ്മ, മേഴത്തൂര്‍ ഗംഗാധരപ്പണിക്കര്‍ എന്നിവര്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഛായാചിത്രം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സമാദര സമര്‍പ്പണം ഐജി എസ്. ഗോപിനാഥ് നിര്‍വ്വഹിച്ചു. ശ്രീധരപ്പണിക്കരെ ഗുരുദക്ഷിണ നല്‍കി ആദരിച്ചു. ജ്യോതി ജി. തെക്കേടത്ത്, ഹേമചന്ദ്രപ്പണിക്കര്‍ , കെ.എ. നാരായണന്‍ ആമ്പല്ലൂര്‍ , കോലഴി സുരേന്ദ്രപ്പണിക്കര്‍ , ബാലചന്ദ്രന്‍ വടക്കേടത്ത്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, ഡോ.എസ്. കൃഷ്ണന്‍ നായര്‍ , നന്ദകിഷോര്‍ , മധുസൂദനന്‍ പീച്ചിറയ്ക്കല്‍ , പാലത്തുളി കുട്ടികൃഷ്ണപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു

വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ച് ഉത്തരവായി. ഇതനുസരിച്ച് ധീവര സമുദായത്തില്‍പ്പെട്ട (എല്ലാ അവാന്തര വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന) വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനവും ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള രണ്ട് ശതമാനം സംവരണം മൂന്നു ശതമാനമായും കുടുംബി സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശതമാനവും വിശ്വകര്‍മ്മ സമുദായത്തില്‍ ഉള്‍പ്പെട്ട സമുദായങ്ങള്‍ക്ക് രണ്ട് ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയ ഒ.ഇ.സി.യില്‍ ഉള്‍പ്പെട്ട കുശവന്‍, കുലാലന്‍, കുലാലനായര്‍ , കുംഭാരന്‍, വേളാന്‍, ഓടന്‍, കലാല, ആന്ത്രാനായര്‍ , ആന്തൂര്‍ നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം അനുവദിച്ചിട്ടുണ്ട്. ഒ.ബി.എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍, വിശ്വകര്‍മ്മജര്‍ , കുശവന്‍, കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ.ബി.എച്ച് വിഭാഗത്തിന് ഇനിമുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അനുവദിക്കുന്ന സംവരണം മൂന്ന് ശതമാനം ആയിരിക്കും. ഒ.ഇ.സി പട്ടികയിലുള്ള 30 സമുദായങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. നിലവില്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വണിക-വൈശ്യ തുങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ.ബി.എച്ച്-ല്‍ ഉള്‍പ്പെട്ട 30 ഇതര സമുദായങ്ങള്‍ക്കും വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി, ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കും. ഒ.ബി.എച്ച് വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കുകൂടി ഈ ഉത്തരവിലൂടെ നല്‍കിയ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ എന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ . ജോഷിയെ ചുമതലപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 ഇതര സമുദായങ്ങള്‍ക്കും എന്നതില്‍ ഉള്‍പ്പെടുത്തിയാണ് കണിയാര്‍ പണിക്കര്‍ ,ഗണക ,കാണി, കളരി പണിക്കര്‍ കളരി കുറുപ്പ് തുടങ്ങിയ സമുദായങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകുക .

 
ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തും
 -ടി.വി. ചന്ദ്രമോഹന്‍

 ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍

വടക്കാഞ്ചേരി: പ്രശസ്ത ജ്യോതിഷികളുടെ സഹകരണത്തോടെ ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പറഞ്ഞു. കേരള കളരിക്കുറുപ്പ് -കളരിപ്പണിക്കര്‍ സംഘം വടക്കന്‍ മേഖലാ കുടുംബസംഗമം വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ കണ്‍വീനര്‍ രാജേഷ് പണിക്കര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മണി മരത്താക്കര മുഖ്യാതിഥിയായിരുന്നു. രാജു ചാലക്കുടി, പി.വി. രാമചന്ദ്രന്‍, കെ.എസ്. ദ്രൗപദി, പി.വി. നാരായണസ്വാമി, സുഭാഷ് പണിക്കര്‍ , പ്രസാദ് രാജ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍ .സി., പ്ലസ്ടു വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.
കണിയാര്‍ പണിക്കര്‍ സമാജത്തിനു
കര്‍മ്മപഥത്തില്‍ നാലു വയസ്സ് .................



കണിയാര്‍ പണിക്കര്‍ സമാജം രൂപീകൃതമായിട്ടു ഇന്ന് നാലു വര്ഷം പൂര്‍ത്തിയാവുന്നു .ഒരു ഗ്രാമത്തിലെ ഗണകനെന്നോ,കണിയാനെന്നോ ,പണിക്കരെന്നോ,ഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിച്ചു സമുദായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി സമുദായ സേവനവും ,സാമൂഹ്യസേവനവും ചെയ്യാന്‍ സാധ്യമായിയെന്ന ചാരിതാര്‍ഥ്യം മാത്രമാണുള്ളത് .ഇപ്പോള്‍ ഇരുപത്തിമൂന്ന് കുടുംബങ്ങളാണ് ഈ കൂട്ടായ്മ്മയില്‍ ഉള്ളത് .മാസങ്ങള്‍ തോറും ഗൃഹസന്ദര്‍ശനം നടത്തുകയും കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കാണുകയും ചെയ്യുന്നു.വിവാഹം ,മരണം ,ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നീ സമയങ്ങളില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ,പരാതികള്‍ ,കുടുംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് നിയമബന്ധിത പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തു വരുന്നു.സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും കൃത്യമായ സ്ഥിതി വിവരകണക്കുകളും ഫോണ്‍ ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്.
നാട്ടിലെ സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളില്‍ സമാജത്തിന്‍റെ സ്ഥാനം നിസ്തൂലമാണ് .നൂറിലധികം വോട്ടര്‍മാരുള്ള സമുദായം പഞ്ചായത്തിന്റെ രാഷ്ട്രീയ ഗതിതന്നെ മാറ്റിമറിക്കാന്‍ പോന്നവയാണെന്നു ഇന്നാട്ടിലെ സാമൂഹ്യസേവകര്‍ക്കറിയാം.
പ്രദേശത്തെ ദേശക്ഷേത്രങ്ങളില്‍ ദേശം ജ്യോത്സ്യന്മാരുടെ സ്ഥാനം ഉറപ്പുവരുത്തുവാനും,വിഷുഫല പത്രിക പുറത്തിറക്കി പാരമ്പര്യ അവകാശങ്ങള്‍ നിലനിറുത്തുവാനും സമാജത്തിനു സാധിച്ചിട്ടുണ്ട് .
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ എട്ടു ലക്ഷത്തോളം രൂപ ചെലവോഴിച്ചു നാട്ടിലെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സമാജത്തിനായി.
കുടുംബങ്ങളിലെ വഴക്കുകള്‍ക്കും,പ്രശ്നങ്ങള്‍ക്കും പരിഹാരംകാണുന്നത് വഴി നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുവാനും,കൂട്ടായ്മ്മ നിലനിറുത്തുവാനും സാധിക്കുന്നു .
സമുദായ മാതൃപിതൃസംഘടനകളായ കെ.കെ.പി.എസ് ,കെ.ജി.കെ.എസ് .കെ.ജി.എം.എസ് എന്നിവരുടെയും സമന്വയ യു.എ ഇ യുടെയും അനുഗ്രഹാശിസ്സുകളും സമാജത്തിനു ഏറെ പ്രചോദന മായിട്ടുണ്ട് യെന്നു പറയാതിരിക്കാനാവില്ല.
ഇപ്പോള്‍സമാജത്തിനു സോഷ്യല്‍ വെബ്സൈറ്റില്‍ കണിയാര്‍ പണിക്കര്‍ സമാജം യെന്ന പേരില്‍ ഫേസ്ബുക്ക് പേജും ,ബ്ലോഗും, ഇന്ട്യോ റോക്ക്സ് എസ്.എം.എസ് സൈറ്റും നിലവിലുണ്ട് .
വൈദ്യുതി മന്ത്രിയും ,സ്ഥലം ജനപ്രതിനിധി കൂടിയായ ശ്രീ .ആര്യാടന്‍ മുഹമ്മദ്‌ ,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ .എ.പി.അനില്‍കുമാര്‍ ,മുന്‍ വനിതാ കമ്മീഷന്‍ അംഗവും ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശ്രീമതി പി.കെ.സൈനബ,നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനും ,സിനിമ തിരകഥാകൃത്ത് കൂടിയായ ശ്രീ ആര്യാടന്‍ ഷൌക്കത്ത് ,വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ,സമുദായ സംഘടനകള്‍ എന്നിവരുടെ സഹായസഹകരണങ്ങള്‍ സമാജത്തിന്‍റെ പുരോഗതിക്ക് ഏറെ ആക്കം കൂട്ടിയവയാണ് .ഈ അവസരത്തില്‍ അവരോടുള്ള കൃതഞ്ജത നന്ദിപൂര്‍വ്വം സ്മരിക്കുന്നു .തുടര്‍ന്നും അവരുടെ സേവങ്ങള്‍ക്കായി സമാജം കാതോര്‍ക്കുന്നു.
സമുദായാംഗളുടെ നിരന്തര സാന്നിധ്യ -സാമ്പത്തിക സഹായസഹകരണങ്ങളാണ് സമാജത്തെ മുന്നോട്ടു നയിക്കുന്നത് .
തുടര്‍ന്നും നമ്മുടെ എല്ലാ സമുദായ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും നിസീമമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ,സഹായ സഹകരങ്ങളും പ്രതീക്ഷിക്കുന്നു ..
എല്ലാ സമുദായാംഗങ്ങള്‍ക്കും ആശംസകള്‍ ....
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക
ഗണക കണിശ സഭയുടെ ഏകദിന ശില്‍പ്പശാല
ഗുരുവായൂരില്‍ ..........
ഗണക ,കണിശ ,കണിയാര്‍ ,കളരി കുറുപ്പ്,പണിക്കര്‍ സമുദായങ്ങളുടെ സംസ്ഥാന ഏകോപനവും,സംഘടന കെട്ടുറപ്പും ഉറപ്പുവരുത്തുവാനും, പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെയും ഭാഗമായി കേരള ഗണക കണിശ സഭയുടെ ജില്ലാ ഭാരവാഹികള്‍ -പോഷക സംഘടന ഭാരവാഹികള്‍ -ശാഖ ഭാരവാഹികള്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു .ഗുരുവായൂരില്‍ നടന്ന ശില്‍പ്പശാല സംസ്ഥാന അധ്യക്ഷന്‍ ഡോ.അശോകന്‍ പാച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു .വൈസ്‌പ്രസിഡന്റ്‌ മുത്തൂര്‍ ദേവീദാസന്‍ സംഘടനാ പ്രവര്‍ത്തനരീതികള്‍ അവതരിപ്പിച്ചു.
മറ്റു സമുദായങ്ങളെ പോലെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നമ്മുടെ സമുദായത്തെയും അര്‍ഹമായ പരിഗണയോടെ സമീപിക്കണമെങ്കില്‍ നമ്മുടെ സമുദായ ഐക്യം അനിവാര്യമാണെന്നും,അതിനു എല്ലാ സമുദായ വിഭാഗങ്ങളും ഒരേ മനസ്സോടെ ഒരുകുടക്കീഴില്‍ അണിനിരക്കണമെന്നും ശില്‍പ്പ ശാലയില്‍ അഭിപ്രായമുയര്‍ന്നു.
കെ.ജി.പ്രഭാകരന്‍ .കെ.കെ.സുധാകരന്‍ ,പെരുങ്കടവിള വിജയകുമാര്‍ ,ബി.കെ.കൃഷ്ണന്‍ ,പുനലൂര്‍ ചന്ദ്ര ബോസ് ,ഇരുമ്പനം ശിവരാമന്‍ ,കെ.ഹരികുട്ടന്‍ ,രത്നം ശിവരാമന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു .
ജ്യോതിഷത്തിന്റെ ശാസ്ത്രീയതയ്ക്ക് അടിസ്ഥാനം വേദം
- സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: ഭാരതീയ ജ്യോതിഷത്തിന്റെ വേദാംഗത്വത്തിനും ശാസ്ത്രീയതയ്ക്കും പ്രമാണം വേദം തന്നെയാണെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ദൈവജ്ഞ പരിഷത്ത് 'ജ്യോതിഷത്തിന്റെ വേദാംഗത്വവും ശാസ്ത്രീയതയും' എന്ന വിഷയത്തിലുള്ള വാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദാംഗങ്ങളില്‍ മറ്റംഗങ്ങളേക്കാള്‍ അധികം പ്രാധാന്യം അര്‍ഹിക്കുന്നത് ജ്യോതിശ്ശാസ്ത്രമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും ഗ്രഹണം, വാനനിരീക്ഷണം എന്നിവ നിര്‍വഹിക്കുന്നത് പഴയ കാലത്ത് ജ്യോത്സ്യന്റെ ഉത്തരവാദിത്തമായിരുന്നു. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന് അടിസ്ഥാനം ഭൗമയൂഥമല്ല, സൗരയൂഥം തന്നെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേയത്തെ സാധിക്കുന്ന ശാസ്ത്രീയരീതിയാണ് ജ്യോതിഷത്തിന് ആധാരമെന്ന് തിരുവനന്തപുരം സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ഈശ്വരന്‍ അഭിപ്രായപ്പെട്ടു.
'ജ്യോതിഷം കുടുംബഭദ്രതയ്ക്ക് ഒരു ശാസ്ത്രീയ അപഗ്രഥനം' എന്ന വിഷയത്തില്‍ പരിഷത്ത് അധ്യക്ഷന്‍ വട്ടോളി അരവിന്ദന്‍ പണിക്കര്‍ പ്രബന്ധം അവതരിപ്പിച്ചു. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, പൂക്കാട് സോമന്‍ പണിക്കര്‍ , പൂക്കാട് കരുണാകരന്‍ പണിക്കര്‍ , കൊടുവള്ളി രമേശ് പണിക്കര്‍ , ചേളന്നൂര്‍ അഖിലേഷ് ബാബു എന്നിവര്‍ സംസാരിച്ചു. തിരിശ്ശേരി ജയരാജന്‍ പണിക്കര്‍ സ്വാഗതവും മോഹന്‍ കെ. വേദകുമാര്‍ നന്ദിയും പറഞ്ഞു.
ഗുരുവായൂരില്‍ ജ്യോതിഷികള്‍ ധര്‍ണ്ണ നടത്തി

ഗുരുവായൂര്‍ : ക്ഷേത്രവിവാദങ്ങളെ തുടര്‍ന്ന് ഭാരതീയ ജ്യോതി ശാസ്ത്ര പരിഷത്ത് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിയ ധര്‍ണ്ണ പോലീസ് തടഞ്ഞു. ധര്‍ണ്ണ നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുക, ദേവസ്വം ഭരണസമിതി പിരിച്ചുവിടുക, ഭരണസമിതിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ജ്യോതിശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ , സെക്രട്ടറി മുരളീധരപ്പണിക്കര്‍ , ടി ശക്തിധരന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. 40 ഓളം പേര്‍ പങ്കെടുത്തു.

Monday, May 05, 2014

ക്ഷേത്രകലകള്‍ പഠിക്കാന്‍ 
അപേക്ഷ ക്ഷണിച്ചു



തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുളള വൈക്കം, ആറ്റിങ്ങല്‍ ക്ഷേത്രകലാപീഠങ്ങളില്‍ പഞ്ചവാദ്യം, തകില്‍ നാദസ്വരം എന്നീ വിഷയങ്ങളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സിന്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‌ 15 നും 20 നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. പത്താം ക്ലാസ്‌ പാസാവുകയും കലയില്‍ അഭിരുചി ഉണ്ടാവകുയും വേണം. ഹിന്ദു മതത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കാണ്‌ അഡ്‌മിഷന്‍ നല്‍കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക്‌ ഭക്ഷണവും താമസസൗകര്യവും ദേവസ്വംബോര്‍ഡ്‌ നല്‍കും. അപേക്ഷ ഫോറം അന്‍പത്‌ രൂപയ്‌ക്ക്‌ വൈക്കം, ആറ്റിങ്ങല്‍ എന്നീ ക്ഷേത്രകലാപീഠങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌, വയസ്‌, വിദ്യാഭ്യാസ യോഗയത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉണ്ടായിരിക്കണം. അപേക്ഷകള്‍ മെയ്‌ 14 വൈകീട്ട്‌ നാലുമണിക്ക്‌ മുന്‍പായി അതത്‌ കലാപീഠങ്ങളില്‍ ലഭിക്കണം.

Monday, April 28, 2014



ദൈവജ്ഞ പരിഷത്ത്‌ "ജ്യോതിഷ ശാസ്ത്ര സദസ്സ് "
മെയ്‌ ഏഴിന് കോഴിക്കോട്‌ 


ദൈവജ്ഞ പരിഷത്തിന്റെ ജ്യോതിഷസെമിനാറും ചര്‍ച്ചയും 2014 മെയ്‌ 7 നു ബുധനാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠധിപതി ചിദാനന്ദപുരി ഉദ്ഘാടനം നിര്‍വഹിക്കും. ‘ജ്യോതിഷത്തിന്റെ വേദാംഗത്വവും ശാസ്ത്രീയതയും’ എന്ന വിഷയത്തില്‍ നടക്കുന്ന ശാസ്ത്രസദസ്സില്‍ ഗവ.മെഡിക്കല്‍കോളേജ്‌ റിട്ടയര്‍ പ്രൊഫസര്‍ ഡോ.സുവര്‍ണ്ണ നാലപ്പാട്ട് ,തിരുവനന്തപുരം ഗവ.സംസ്കൃത കോളെജ് പ്രൊഫസ്സര്‍ ഡോ.ഈശ്വരന്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെമിനാറില്‍ ജ്യോതിഷം “കുടുംബ ഭദ്രതയ്ക്കു ഒരു ശാസ്ത്രീയ അപഗ്രഥനം”എന്നവിഷയത്തില്‍ വട്ടോളി അരവിന്ദന്‍ പണിക്കര്‍ പ്രബന്ധമവതരിപ്പിക്കും. പൂക്കാട് സോമന്‍ പണിക്കര്‍, അരീകുളങ്ങര സുരേഷ് പണിക്കര്‍ , ഉള്ള്യേരി രാരിച്ചന്‍കുട്ടി ജോത്സ്യര്‍, അമ്പലക്കോത്ത് വിജയരാഘവന്‍, വള്ളിക്കുന്ന് ബാബുപണിക്കര്‍ തുടങ്ങിയ പ്രമുഖ ജ്യോത്സ്യന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പൂവത്തിങ്ങല്‍ പ്രകാശ്‌ പണിക്കര്‍ 9847484904, കൊടുവള്ളി രമേശ്‌ പണിക്കര്‍ 9447884743 ,പാലക്കാട് യമുനനന്‍ പണിക്കര്‍ 9846445482

Friday, April 18, 2014



hnjp-^e ]{XnI 2014
IWn-bmÀ ]Wn-¡À kamPw.

cPn. \¼À: 330/10, ]qt¡m-«pw-]mSw.
{io.
    sImÃw 1189þm-aXv taSw amkw 1þ\v (2014 G{]n 14þ\v) Xn¦fmgvN DZn¨v 3 \mgn-Ibpw 15 hn\m-gn-Ibpw ]peÀ¶ kab¯v (cmhnse 7 aWn 37 an\n«n\v) A¯w \£{Xw I¶n¡qdn taSw cmiypZbkasb taj hnjp kw{Iaw.
    A¶-kvX-an¨v 2þ\v ]pe-cp-hm³ 4 \mgnI cmhp-Å-t¸mÄ (DZb¯n\v ap¼v 4 aWn 42 an\n«n\v) ao\w cmin kab¯v IWn-ssI-t\-«m-Zn-IÄ¡pw ssIt¡m«v Nm¡pw, 2þ\v DZb kasb taSw cmin kab¯v s]mgpX-f-¸m\pw, taS-amkw 7þ\v RmbdmgvN DZbkasb taSw cmin kab¯v NmenSphm\pw hnX-¸m\pw ip`w.
hnjp-h-chv: hym{L hm-l-\w, InS¶p hc-hv, Ingt¡m«v ZrjvSn, Nph¶ \ndw, Kuc -h-kv{Xw, amWnIyw B`-c-Ww, JUvKw Bbp-[w, ]mbkw `£-Ww, aq¶v ]d hÀjw, hmbp -a-Þ-ew. cmPm N{µx, a{´n N{µ, tk\m-[nt]m chnx
kmam-\y-^-e-§Ä: taS kw{Iaw Xn¦fmgvNbmIbm kp`n£hpw, ]IemIbm tcmKt¢i ZpcnX§fpw Ielhpw ^ew. A¯w \£{X¯nemIbm t£ahpw BtcmKyhpw kp`n£hpw ^ew. ip¢ NXpÀ±inemIbm BZyImeL«¯n hÀjm[nIyhpw Ahkm\ ImeL«¯n eLphÀjhpw ^ew. ]ip IcWamIbm hÀjhnjb¯n tIhew tZmjanÃ. hymLymX \nXytbmKamIbm hÀj¡pdhpw `bhpw ^ew. kw{Iaw. XpemÈ\nIme¯mIbm AIme§fn hÀjm[nIyhpw kkymZnIÄ¡v kar²nbpw kuJyhpw ^ew. kw{IaIme¯v anYp\ hymgamIbm cmPm¡·mÀ ]ckv]cw bp²hpw Nne Øe§fn hÀj¡pdhpw kky\mihpw ^ew. I¶n¡qdnemIbm {]tZi§Ä amdn amdn ag s]¿epw kv{XoIÄ¡v kuJyhpw ^ew. taSw cmin kab¯mIbm Ahkm\ ImeL«§fn hÀj¡pdhpw hmbp `qtXmZbamIbm th­p¶ kab§fn hÀj¡pdhpw Imäv \nan¯w \mi\jvS§fpw ^ew. hym{Lw hml\ amIbm \m¡men \mihpw bp² `oXnbpw. InS¶v hchmIbm tcmKt¢i ZpcnX§fpw Ingt¡m«v ZrjvSnbmIbm BbpÀ`mK¯nte¡v \·bpw BtcmKyhpw ^ew. Nph¶ \ndamIbm kwL«\§fpw ]ehnt[\bpÅ \mtim·pJamb {]hÀ¯\§fpw Kuchkv{XambXpsIm­v kmamt\y\ tZlmtcmKyhpw kuJyhpw ^ew. amWnIyw B`cWamImbm temlkm[\§Ä¡pw Ae¦mcmZnIÄ¡pw \mihpw JUvKw Bbp[amIbm bp² e£Whpw Bbp[mZnIsfsIm­pw kvt^mS\ hkvXp¡Ä D]tbmKn¨papÅ A{Ia§fpw ]mbkw `£WamIbm [m\ymZnIÄ¡v \mihpw ImÀjntImev]¶§Ä¡v {]tbmP\{]Zamb kab¯v AXnhÀjhpw ^ew. 3 ]d hÀjamIbm D]tbmK{]Zamb Ime§fn AanXamb hÀjhpw Ahkm\Ime§fn hÀj¡pdhpw ^ew. hmbp aÞeamIbm ImÀjntImev]¶§Ä¡v Dt]mbK{]ZaÃm¯ coXnbpÅ hÀjhpw cmPm¡·mÀ¡v Øm\Ne\hpw cmPm¡·mÀ ]ckv]cw hntcm[nIfmbpw Imäv \nan¯w ]ehn[ \mi\jvS§fpw kw`hn¡pw. N{µ³ cmPmhmIbm awKeyImcy§Ä¡pw ]ehnt[t\bpÅ BbpcmtcmKymZn[\kar²ymZnIÄ¡pw e£Wap­v.  N{µ³ cmPmhmIbm awKfImcy§Ä¡pw ]ehnt[\bpÅ BbpcmtcmKymZn [\kr²ymXnIÄ¡pw e£Wap­v. N{µ³ a{´nbmIbm hÀjmZnKpW§fpw ]ehnt[\bpÅ t£ahpw ^ew. kqcy³ tk\m[n]\mIbm cmPm¡·mÀ ]ckv]cw bp²Xev]ccmbpw {]tZi `cWm[nImcnIfn \n¶pw aäpw Xr]vXnIcaï A\p`h §Ä {]PIÄ¡v A\p`hn¡pIbpw sFIyXbpw kam[m\hpw {]tZihmknIfn IpdªphcnIbpw ^ew.
FÃmhÀ¡pw \· \ndª 
hnjp BiwkIÄ!!

Monday, April 14, 2014


വിഷു  ഓല പ്രകാശനം നടത്തി
കണിയാര്‍  പണിക്കര്‍ സമാജം പുറത്തിറക്കിയ  വര്‍ഷത്തെ വിഷുഫലഓലയുടെ പ്രകാശനം പൂക്കോട്ടുംപാടംശ്രീ വില്ല്വത്ത് ക്ഷേത്ര സന്നിധിയില്‍ നടന്നു .ക്ഷേത്രം മേല്‍ശാന്തി വി.ശിവപ്രസാദ്‌ എമ്പ്രാന്തിരി ഓല പ്രകാശനാം നിര്‍വഹിച്ചു.


ചടങ്ങില്‍ ക്ഷേത്രം ഭാരവാഹികളായ മാട്ടകുട രാധാകൃഷ്ണന്‍  ആതവനാട് ഗംഗാധരന്‍ ,
വി,അയ്യപ്പുണ്ണി, സമാജം ഭാരവാഹികളായ ടി.കെ.രാമദാസ്‌,സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ ടി.കെ.സതീശന്‍,ടി.കെ.ഗോവിന്ദന്‍ ,ടി.കെ.ശിവദാസന്‍ ടി.കെ.സതീഷ്‌ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു .

Posted on: 19 Mar 2014


കോഴിക്കോട്: സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളിലും ട്രസ്റ്റികളിലും കണിയാര്‍ പണിക്കര്‍ ജ്യോതിഷാചാര്യന്‍മാരെ ഉള്‍പ്പെടുത്തണമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കണിയാര്‍ പണിക്കര്‍ വിഭാഗത്തെ ഒ.ഇ.സി. ആനുകൂല്യപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യു.ഡി.എഫ്. സര്‍ക്കാറിന്റെ തീരുമാനത്തെ സംഘടന സ്വാഗതം ചെയ്തു. നല്ല രീതിയില്‍ നടത്തിവരുന്ന ഹൈന്ദവക്ഷേത്രങ്ങളെയും മഠങ്ങളെയും ധര്‍മസ്ഥാപനങ്ങളെയും അടിസ്ഥാനരഹിതമായി വിമര്‍ശിക്കുന്ന ചില കപടസ്വാമിമാരുടെ നിലപാട് ശരിയല്ല. സംഘടനയുടെ ജില്ലാസമ്മേളനം മെയ് 3, 4 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍, വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ട്രഷറര്‍ വിജീഷ് പണിക്കര്‍, സംസ്ഥാന ജ്യോതിഷ ചെയര്‍മാന്‍ എം.ടി. രാമചന്ദ്രപ്പണിക്കര്‍, വനിതാ ചെയര്‍പേഴ്സണ്‍ കമല ആര്‍. പണിക്കര്‍ , പുരുഷോത്തമന്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Posted on: 19 Mar 2014


പൂക്കോട്ടുംപാടം: സമുദായ ഉന്നമനത്തിന് ചെറുസമുദായങ്ങളുടെ ഏകോപനം ആവശ്യമാണെന്നും അതിനായി അംഗങ്ങള്‍ മുന്നോട്ടുവരണമെന്നും കണിയാര്‍ പണിക്കര്‍ സമാജം ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. ഗണകന്‍, കണിയാര്‍, കളരി പണിക്കര്‍ കംണിശു, കണിയാന്‍ വിഭാഗങ്ങള്‍ക്ക് ഒ.ഇ.സി ആനുകൂല്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമുദായ ഉന്നമനത്തിന് പരിഗണന നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. യോഗം സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് ഉദ്ഘാടനം ചെയ്തു. കരിമ്പില്‍ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.സതീശന്‍, ടി.കെ.ഗോവിന്ദന്‍, വിപിന്‍, സതീഷ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
 

Friday, March 28, 2014

എട്ടാം ക്ലാസ്‌ വാര്‍ഷിക പരീക്ഷ മലയാളം പാഠാവലിയിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഗണക കണിശ കളരി കുറുപ്പ് സമുദായങ്ങളെ അവഹേളിക്കുന്നതായി മലപ്പുറം ജില്ലാ കെ.ജി.കെ.എസ് ,കെ.കെ.പി.എസ് സമുദായ സംഘടനകള്‍ പത്രദ്വാര പ്രതിഷേധിച്ചപ്പോള്‍ ..
കാല്‍ നൂറ്റാണ്ടിന്‍റെ സംഗീതസപര്യയ്ക്ക് ശേഷം
ബാബുകുമാര്‍ വിരമിക്കുന്നു ..



25 വര്‍ഷക്കാലം പൂക്കോട്ടുംപാടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍സംഗീതാധ്യാപകനായ കണ്ണൂര്‍ ബാബുകുമാര്‍ ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിക്കുന്നു . ആയിരങ്ങള്‍ക്ക് സംഗീത മധുരം പകര്‍ന്നാണ് ഔദ്യഗിക ജീവിതത്തില്‍ നിന്നും ബാബു മാസ്റര്‍ പടിയിറങ്ങുന്നത്. ഗണക സാമുദായ അംഗമായ ബാബു മാസ്റ്റര്‍ തൃപ്പൂണിത്തുറ ആര്‍ .എല്‍ .വി.സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായതിനു ശേഷം പൊന്ക്കുന്നം രാമചന്ദ്രന്‍റെ കീഴില്‍ രണ്ടു വര്‍ഷം തുടര്‍ പരിശീലനം നേടി.
1989 ലാണ് മാസ്റ്റര്‍ 1983 ലാണ് മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്‌കൂളിലെത്തുന്നത്. ഇതിനിടയില്‍ ആകാശവാണിയില്‍ ബി. ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയും ദൂരദര്‍ശനില്‍ പി.ലീല , അരുന്ധതി എന്നിവര്‍ക്കൊപ്പം ഗാനവീഥിയെന്ന സംഗീത പരിപാടികള്‍ അവതരിപ്പിച്ചും, പ്രാദേശിക ചാനലുകളില്‍ അവതാരകനായും ശ്രദ്ധേയനായി.
നിലമ്പൂര്‍ പ്രദേശത്തെ സാധാരണക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് സംഗീതം അഭ്യസിപ്പിച്ചും സംഗീത സപര്യ തുടരുന്ന മാഷിനു ഒരേയൊരു ദുഖമേയുള്ളൂ താന്‍ പടിയിറങ്ങുന്നതോടെ സ്കൂളിലെ സംഗീത അധ്യാപക തസ്തികയും നഷ്ടമാവുന്നുയെന്നത്.
കണ്ണൂര്‍ ആലക്കോണം എന്‍.കുമാരന്‍ - ദേവകി ദമ്പതികളുടെ മകനാണ്.കൂത്ത്പറമ്പ് സ്വദേശി ശ്രീജയാണ് സഹധര്‍മ്മിണിയും എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ അനഘ മകളും എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിയായ ദര്‍ശന്‍ ബാബു മകനുമാണ്.
ബാബു മാസ്റര്‍ക്ക് സമാജത്തിന്‍റെ ഭാവി
സംഗീത സപര്യയ്ക്ക് ആശംസകള്‍

പിന്നാക്ക വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള സംവരണം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു

മനോരമഓണ്‍ലൈന്‍ – 2014 മാര്‍ 15, ശനി
തിരുവനന്തപുരം• പ്രഫഷനല്‍ കോളജുകളിലും ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിസ്കൂളുകളിലും 30 പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനത്തിനു സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ദിവസമാണു മന്ത്രിസഭാ യോഗത്തിനുശേഷം ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ഈ തീരുമാനം മാറ്റിവയ്ക്കണമെന്നു കമ്മിഷന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
ആരോഗ്യവകുപ്പില്‍നിന്നു വിരമിക്കുന്ന ഡോക്ടര്‍മാരുടെ സേവന കാലാവധി ആറുമാസത്തേക്കു കൂടി നീട്ടുന്നതിനുള്ള മന്ത്രിസഭാതീരുമാനത്തിനും ഇതേവരെ തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രധാന തീരുമാനം ആയതിനാല്‍ ഇതു സംബന്ധിച്ച ഫയല്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണെന്നും അതു തിരികെ എത്തിയിട്ടിലെ്ലന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനവുംഎടുത്തത്. ചില ആളുകളെ സഹായിക്കാനാണ് ഇത്തരമൊരു തീരുമാനം എന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതേ മന്ത്രിസഭാ യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചതിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഉദ്യോഗസ്ഥരും ചുമതലയേറ്റു. കാസര്‍കോട്ടെ മറാഠി സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ എടുത്തതാണെങ്കിലും തീരുമാനം നടപ്പാക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. ജനുവരിയില്‍ തീരുമാനം എടുത്തെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ വൈകി. ഇതാണു കമ്മിഷന്‍ തടയാന്‍ കാരണം.

Friday, March 14, 2014

പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ 

കൊടി മര പ്രതിഷ്ഠാ യജ്ഞത്തിന് തുടക്കമായി

 

 
മലപ്പുറം ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ  പൂക്കോട്ടുംപാടംവില്ല്വത്ത് ക്ഷേത്രം  അമരമ്പലംക്ഷേത്ര സമുച്ചയങ്ങളില്‍പ്പെട്ട ഒരു ശൈവ വിഷ്ണു ക്ഷേത്രമാണ്.ഏകദേശം പതിനഞ്ചു എക്രയോളം വരുന്ന ഭൂവിസ്തൃതിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.ഇപ്പോള്‍ ക്ഷേത്രം ധ്വജ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ് .
2014 മാര്‍ച്ച്‌ 12 ബുധനാഴ്ച രാവിലെ മുതല്‍ വില്ല്വത്ത് ക്ഷേത്രത്തിലെ കൊടി മര പ്രതിഷ്ഠാ യജ്ഞത്തിന് തുടക്കമായി.ക്ഷേത്ര വിധി പ്രകാരം അഞ്ച് ആധാരങ്ങള്‍ പൂര്‍ത്തിയാക്കിയക്ഷേത്രങ്ങള്‍ക്ക് മാത്രമെ ആറാമത്തെ ആധാരമായ കൊടിമര പ്രതിഷ്ഠക്ക് അര്‍ഹതയുള്ളു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്‌സവം നടത്താവുന്ന മഹാ ക്ഷേത്രമായി പ്രതിഷ്ഠ പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രം മാറും. പുലര്‍ച്ചെ നാമ ജപത്തോടെ ക്ഷേത്രത്തെ വലം വച്ച ശേഷം ക്ഷേത്രം തന്ത്രിയും മേല്‍ ശാന്തിയും ഭാരവാഹികളും ഭക് ത ജനങ്ങളും ഉള്‍പ്പെടെയുള്ള സംഘംനിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയിലെ നിലമ്പൂര്‍ റെയ്ഞ്ചിലുള്ള കാഞ്ഞിരപ്പുഴ വനത്തിലെത്തി കൊടിമരത്തിനാവശ്യമായ തേക്ക് മുറിക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്.


 1944 ല്‍ പ്ലാന്റു ചെയ്ത എഴുപതു വര്‍ഷം പഴക്കമുള്ള52 ഉയരമുള്ള തെക്കുമരമാണ് കൊടി മരത്തിനായി തെരഞ്ഞെടുത്തത്.ഭൂമി പൂജക്ക് ശേഷം പ്രകൃതിയോടും വ്യക്ഷത്തോടും ജീവ ജാലങ്ങളോടും അനുവാദം വാങ്ങി തന്ത്രി മരം മുറിക്കാനുള്ള അനുവാദം ആശാരിക്ക് കൈമാറി. പ്രധാന തച്ചന്‍ നന്നമ്പ്ര നാരായണന്‍ മരത്തില്‍ അടയാളം കൊത്തി നിലം തൊടാതെ മുറിച്ചെടുത്തു.തുടര്‍ന്ന് വൈകുന്നേരം 7 മണിയോടെ നിരവധി ഭക്തജനങ്ങളുടെയും, വാഹനങ്ങളുടെയും അകമ്പടിയോടെ അഞ്ചാംമൈലിലെത്തിയ കൊടിമരത്തെ താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. ക്ഷേത്രാങ്കണത്തിലെത്തിയ കൊടിമരം പണിതീര്‍ത്ത് എണ്ണത്തോണിയില്‍ കിടത്തുന്ന തോടെയാണ്  ആദ്യഘട്ടം സമാപിക്കുക. ക്ഷേത്രംതന്ത്രി മൂത്തേടത്ത് മനക്കല്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്,മേല്‍ ശാന്തി വി.എം ശിവപ്രസാദ്, ഗോപി നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

Wednesday, March 05, 2014


പിന്നാക്ക വിഭാഗ വിദ്യാര്‍ഥി  സംവരണം
ഇനി കണിയാര്‍ പണിക്കര്‍  സമുദായത്തിനും


തിരുവനന്തപുരം: വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതനുസരിച്ച് ലത്തീന്‍ കത്തോലിക്ക വിദ്യാര്‍ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള രണ്ടു ശതമാനം സംവരണം മൂന്ന് ശതമാനം ആക്കി. ധീവര, വിശ്വകര്‍മ സമുദായങ്ങള്‍ക്ക് രണ്ടു ശതമാനവും കുടുംബി, കുശവന്‍, കുലാലന്‍, കുലാലനായര്‍, കുംഭാരന്‍, വേളാന്‍, ഓടന്‍, കുലാല, ആന്ത്രാനായര്‍, ആന്തൂര്‍ നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഒ.ബി.എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍ , വിശ്വകര്‍മജര്‍ , കുശവര്‍ , കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ.ബി.എച്ചിന് ഇനിമേല്‍ സംവരണം മൂന്ന് ശതമാനം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ഷികവരുമാനപരിധി ഒരുലക്ഷം രൂപ കവിയരുതെന്ന നിബന്ധനക്ക് വിധേയമായി വാണിക-വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ.ബി.എച്ചില്‍ ഉള്‍പ്പെട്ട വാണിയ (വാണിക, വാണിക വൈശ്യ, വാണിഭ ചെട്ടി, വാണിയ ചെട്ടി, അയിരവര്‍ , നാഗരതര്‍ , വാണിയന്‍), വെളുത്തേടത്തു നായര്‍ (വെളുത്തേടന്‍, വണ്ണാത്തന്‍), ചെട്ടി/ചെട്ടികള്‍ (കോട്ടാര്‍ ചെട്ടികള്‍ , പാറക്ക ചെട്ടികള്‍ , ഏലൂര്‍ ചെട്ടികള്‍ , ആറ്റിങ്ങല്‍ ചെട്ടികള്‍ , പുതുക്കട ചെട്ടികള്‍ , ഇരണിയേല്‍ ചെട്ടികള്‍ , ശ്രീപണ്ടാര ചെട്ടികള്‍ , തെലുഗു ചെട്ടികള്‍ , ഉദിയന്‍കുളങ്ങര ചെട്ടികള്‍ , പേരൂര്‍ക്കട ചെട്ടികള്‍ , സാധു ചെട്ടികള്‍ , 24 മന ചെട്ടികള്‍ , വയനാടന്‍ ചെട്ടികള്‍ , കലവറ ചെട്ടികള്‍ , 24 മന തെലുഗു ചെട്ടികള്‍), ഈഴവാത്തി (വാത്തി), ഗണിക, കണിശു അഥവാ കണിയാര്‍ പണിക്കര്‍, കാണി അഥവാ കണിയാന്‍ (ഗണക) അഥവാ കണിശാന്‍ അഥവാ കംനാന്‍, കളരി കുറുപ്പ് അഥവാ കളരി പണിക്കര്‍ , വില്‍ക്കുറുപ്പ്, പെരുങ്കൊല്ലന്‍, യാദവര്‍ (കോലയ, ആയര്‍ , മായര്‍ , മണിയാനി, ഇരുമന്‍), എരുമക്കാര്‍ , ദേവാംഗ, പട്ടാര്യ, ശാലിയ (ചാലിയ, ചാലിയന്‍), പണ്ഡിതര്‍ , വാണിയര്‍ , എഴുത്തച്ഛന്‍, ചക്കാല/ചക്കാല നായര്‍ , റെഡ്ഡയാര്‍ (മലബാര്‍ മേഖല ഒഴികെ), കാവുതീയ, വീരശൈവ ( യോഗി, യോഗീശ്വര, പൂപണ്ടാരം, മലപണ്ടാരം, ജങ്കം, മടപതി, പണ്ടാരം, പണ്ടാരന്‍, വൈരവി, വൈരാഗി), വിളക്കിത്തല നായര്‍-വിളക്കിത്തലവന്‍, വടുക-വടുകന്‍, വടുഗര്‍ , വടുക, വടുവന്‍, ചവളക്കാരന്‍, അഗസ, കയ്‌കോലന്‍, കന്നടിയാന്‍, കേരള മുദലി, മടിവല, നായ്ക്കന്‍, തോല്‍ക്കൊല്ലന്‍, തൊട്ടിയാന്‍, മൂപ്പര്‍ അഥവാ കൊല്ലന്‍ മൂപ്പന്‍ അഥവാ കൊല്ലന്‍ മൂപ്പര്‍ സമുദായങ്ങള്‍ക്കും ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കും - മുഖ്യമന്ത്രി പറഞ്ഞു.

ഒ.ബി.സി വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കു കൂടി ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ എന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ . ജോഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Monday, March 03, 2014

 ഹിന്ദു ഐക്യവേദി 
വണ്ടൂര്‍ പഞ്ചായത്ത് കുടുംബസംഗമം

വണ്ടൂര്‍ : ഹിന്ദു ഐക്യവേദി വണ്ടൂര്‍ പഞ്ചായത്ത് കുടുംബസംഗമവും കണ്‍വെന്‍ഷനും നടന്നു. കണിയാര്‍ പണിക്കര്‍ സമാജം സെക്രട്ടറികരിമ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജു ഏലമ്പ്ര അധ്യക്ഷത വഹിച്ചു. ഗിരീഷ് പൈക്കാടന്‍, ശിവപ്രകാശ്, കൊന്നമണ്ണ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
ഒ.ഇ.സി. പട്ടികയില്‍
 കണിയാര്‍ പണിക്കര്‍   
ഉള്‍പ്പെടെ 18 സമുദായങ്ങള്‍ കൂടി 



തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട 18 സമുദായങ്ങളെക്കൂടി അദര്‍ എലിജിബിള്‍ കമ്യൂണിറ്റീസ് (ഒ.ഇ.സി.) പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. 18 സമുദായങ്ങളെക്കൂടി ഒ.ഇ.സി. പട്ടികയില്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒ.ഇ.സി. പട്ടികയില്‍പ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ നല്‍കേണ്ടതില്ല. കൂടാതെ സ്‌റ്റൈപ്പന്റും ഇവര്‍ക്കു ലഭിക്കും. വണിക, വൈശ്യ, വാണിയചെട്ടി, വെളുത്തേടത്തുനായര്‍ വിഭാഗത്തിലെ വെടുത്തേടന്‍, ചെട്ടി വിഭാഗത്തിലെ തെലുഗുചെട്ടി, ഉദയന്‍കുളങ്ങര ചെട്ടി, ഏല്ലൂര്‍ചെട്ടി, ഗണക വിഭാഗത്തിലെ കണിയാര്‍ പണിക്കര്‍ , വില്‍ക്കുറുപ്പ്, യാദവ, പണ്ഡിതര്‍ തുടങ്ങിയ സമുദായങ്ങളും എഴുത്തച്ഛന്‍, മക്കാല, റെഡ്ഡ്യാര്‍ , കാവുദിയ വിഭാഗവും കുംഭാരന്‍ വിഭാഗവും ആണ് ഒ.ഇ.സി. പട്ടികയില്‍ പുതുതായി ഇടം തേടുന്നത്.ഇതുകൂടാതെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളിലേക്കുമുള്ള പ്രവേശനങ്ങളില്‍ ധീവര സമുദായത്തിന് രണ്ടുശതമാനവും കുടുംബി സമുദായത്തിന് ഒരു ശതമാനവും സംവരണം നല്‍കാനും ലത്തീന്‍ കത്തോലിക്ക സമുദായത്തിന് നിലവിലുള്ള രണ്ടു ശതമാനം സംവരണം മൂന്നാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
രാജന്‍ കോട്ടപ്പുറത്തിന്റെ
പുതിയ പുസ്തകം പുറത്തിറങ്ങി 


പ്രസംഗിക്കാൻ ആവശ്യപ്പെട്ടാൽ പലർക്കും പേടിയാണ് , എങ്ങനെ? എന്താണ് പറയുക? തന്നെക്കാൾ അറിവും ലോകപരിചയവും ഉള്ളവരുടെ മുന്നിൽ എങ്ങനെ സംസാരിക്കാനാകും ? പ്രസംഗിക്കുന്നതിനിടയിൽ വാക്കുകൾ കിട്ടാതെ വന്നാൽ എന്ത് ചെയ്യും - പ്രസംഗകൻ അംഗീകരിക്കുന്ന പ്രശ്നങ്ങള നിരവധിയാണിങ്ങനെ .. ആത്മവിശ്വാസവും ആത്മാർതഥയും കൈമുതലായുണ്ടെങ്കിൽ ആര്ക്കും ഒരു നല്ല പ്രസംഗികനാകം എന്നതാണ് സത്യം . നിങ്ങളിൽ മറഞ്ഞിരിക്കുന്ന പ്രഭാഷകനെയാണ് ഈ ഗ്രന്ഥം വെളിച്ചത്തു കൊണ്ടുവരുന്നത് ..
രാജന്‍ കോട്ടപ്പുറം
H&C പബ്ലിഷിംഗ്
വില 50 രൂപ

ആലൂര്‍ കളരിക്കല്‍ ഉണ്ണി പണിക്കര്‍ 
അശീതിയുടെ നിറവില്‍

സാമൂതിരി കോവിലകത്തെ ആസ്ഥാന ജ്യോതിഷ കുടുംബമായ ആലൂര്‍ കളരിക്കല്‍ തറവാട്ടിലെ പ്രസിദ്ധ ജ്യോത്സ്യനായ ആലൂര്‍ ഉണ്ണി പണിക്കര്‍ അശീതി ജന്മദിനം ആഘോഷിക്കുന്നു. 2014 ജനുവരി 18 നു ആലൂര്‍ തറവാട്ടില്‍ ശിഷ്യന്‍മാര്‍ ഒരുക്കുന്ന ആഘോഷ ചടങ്ങില്‍ കോഴിക്കോട്‌ സാമൂതിരി രാജ വി.കെ.മാനവവിക്രമരാജ , കമല രാജ മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി , തൃത്താല എം.എല്‍.എ. വി.ടി ബാലറാം, പട്ടാമ്പി എം.എല്‍.എ. സി.പി.മുഹമ്മദ്‌,സാഹിത്യകാരന്‍മാരായ ആലങ്കോട് ലീലാകൃഷ്ണന്‍,രാജന്‍ ചുങ്കത്ത്‌,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍, കേരള ഗണക കണിശ സഭ സംസ്ഥാന പ്രസിഡന്റ് ഡോ.അശോകന്‍ പാച്ചല്ലൂര്‍. KGKS സെക്രട്ടറി മുത്തൂര്‍ ദേവിദാസ് ,കേരള ജ്യോതിഷ പരിഷത്ത്‌ പ്രസിഡന്‍റ് അഡ്വ രഘുരാമ പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍സംബന്ധിക്കും .

Friday, January 03, 2014

ജ്യോതിഷം, വാസ്തുശാസ്ത്രം കോഴ്‌സ്
 

തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ ഭാഗമായി നടത്തി വരുന്ന വാസ്തു ശാസ്ത്രം ബേസിക്,അഡ്വാന്‍സ് കോഴ്‌സുകള്‍ , ജ്യോതിഷം ബേസിക്, അഡ്വാന്‍സ് കോഴ്‌സുകള്‍ , സംസ്‌കൃതം ബേസിക് കോഴ്‌സ് എന്നിവയുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.
 http://www.sanskritcollege.org/http://www.sanskritcollege.org/