ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, September 10, 2013


ഓണ  പെരുമ്മയുമായി  
പെരിന്തല്‍മണ്ണ ഓണപ്പുട കളരി 




മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം കുളത്തൂരിനടുത്താണ് ഓണപ്പുട എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഗ്രാമത്തിനു ഈ സ്ഥല നാമം കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്  

കേരളത്തിലെ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു കുഞ്ഞൻപണിക്കർ.ആ കാലത്ത് നാടിന്‍റെ വിവിധ ഭാഗങ്ങളില്‍  നിന്നായി നിരവധി ആളുകള്‍ കളരി അഭ്യസിക്കാൻ പണിക്കരെ അന്വേഷിച്ചു ഈ ഗ്രാമത്തിലേക്ക് വന്നിരുന്നു.ജാതിമതഭേദമന്യേ എല്ലാവരെയും പണിക്കര്‍ കളരി അഭ്യസിപ്പിച്ചു.അങ്ങനെ പ്രശസ്തനായി തീര്‍ന്ന പണിക്കരുടെ അഭ്യാസമുറ കേട്ടറിഞ്ഞ  ഒരു നാട്ടു പ്രമാണി അദ്ദേഹത്തെ കണ്ണൂരിലേക്ക് ക്ഷണിച്ചു. പ്രത്യേക ക്ഷണമനുസരിച്ച് ശിഷ്യന്മാരും ആയുധങ്ങളുമായി കണ്ണൂരിലെത്തിയ പണിക്കരെ നാട്ടുപ്രമാണി രാജകീയമായിതന്നെ സ്വീകരിച്ചു. ആയോധനകലകള്‍ പരിശീലിപ്പിക്കുകയും,പ്രകടനം നടത്തുകയും ചെയ്ത പണിക്കര്‍ പിന്നീട് അതിപ്രശസ്തനായി എന്നാണു ഐതീഹ്യം.
 ഓണപ്പുട കളരിക്കല്‍ വാസുപണിക്കര്‍

 ഇന്നത്തെ തലമുറയിലെ കാരണവരായ ഓണപ്പുട കളരിക്കല്‍ വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. നാടിന്‍റെ പല  ഭാഗങ്ങളിലും  കളരി അഭ്യാസവുമായി നടന്ന കുഞ്ഞന്‍ പണിക്കരെ തറവാട്ടുകാരും, നാട്ടുകാരും ചേര്‍ന്ന്  ഒരു ഓണക്കാലത്ത് ഓണപ്പുടവ നല്‍കി ആദരിച്ചു.അതിനു ശേഷം എല്ലാ വര്‍ഷവും  പണിക്കര്‍ തറവാടിന്‍റെ നേതൃത്വത്തില്‍ നാട് മുഴുവന്‍ ഓണസദ്യയും ഓണപ്പുടവയും നല്‍കി വന്നു.   നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങലും കൊടുക്കലും തന്‍റെ ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു അദ്ദേഹത്തിന് നിർബദ്ധവുമായിരുന്നു. അങ്ങനെ ഓണ സദ്യയും ഓണപ്പുടവയും നല്‍കി വന്ന   ഈ ഗ്രാമത്തെ  ഓണപ്പുടവ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് അത് ലോപിച്ച് ഓണപ്പുടയായി മാറി.ഇപ്പോള്‍ കുംഭ മാസത്തില്‍ കളരി പൂജയും,വിളക്ക് തെളിയിക്കലും മാത്രമാണ് ഈ ഓണപ്പുട  കളരിയില്‍ നടക്കാറുള്ളൂ.

No comments:

Post a Comment