ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, January 30, 2013

പരശുരാമ സ്മൃതിയര്‍ത്തി
പല്ലശന നാല്പ്പത്തീരടി കളരി


പല്ലശന കളരി



പരശുരാമ സ്മൃതിയര്‍ത്തി  പാരമ്പര്യ പൈതൃകത്തിന്‍റെ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന നാല്പ്പത്തീരടി കളരിയാണ് പാലക്കാട് പല്ലശന കളരി.600വര്‍ഷത്തിലധികം കാലപഴക്കം ചെന്ന കളരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന പല്ലശന കളരി ഇപ്പോഴും കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ എഴുത്തുകളരി ആശാന്മാരുടെയും, ആയോധന കളരിയാശാന്മാരുടെയും ഹസ്തരേഖ സ്പര്‍ശവും, വിയര്‍പ്പുകണങ്ങളുമേറ്റ് വാങ്ങിയ തങ്ങളുടെ പൂര്‍വികന്മാരായ മഹാരഥന്മാരുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നു.കരിങ്കല്‍ കഷ്ണങ്ങള്‍ ചതുരാകൃതിയില്‍ വെട്ടി തീര്‍ത്ത അസ്ഥിവാരവും, കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ചുമരുകളും, കരിമ്പനകൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും കാലത്തെ അതിജീവിച്ച പഴമയുടെ സൌന്ദര്യം വിളിചോതുന്നവയാണ്. ഈ കളരിയില്‍ പരദേവതയായ ഖലൂരിക ഭഗവതി, കന്യാദേവി, ആയുധമേന്തിയ യുദ്ധ ഗണപതി എന്നീ പ്രതിഷ്ഠകളാണുള്ളത്.കൂടാതെ ഭദ്രകാളി സങ്കല്‍പ്പവും,കേരളത്തിലെ ജ്യോതിഷ സമുദായങ്ങളുടെ ആരാധനാ മൂര്‍ത്തിയായ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള സുബ്രഹ്മണ്യ കോവിലും സ്ഥിതി ചെയ്യുന്നു.

സുകുമാരന്‍ പണിക്കര്‍
പൂര്‍വികകാലത്ത് പല്ലശനദേശകാര്‍ക്ക് അക്ഷരാ ഭ്യാസത്തിനുള്ള എഴുത്തുകളരിയും, ആയോധന ഭ്യാസത്തിനുള്ള ആയോധനകളരിയും പല്ലശനകളരി യായിരുന്നു. അതിന്‍റെ സ്മരണകള്‍ ഉണര്‍ത്തി ഇന്നും ഈ ദേശത്തെ നായന്മാര്‍ ഈ കളരിയില്‍ ഗുരുപൂജ നടത്തി വരുന്നു. മാത്രമല്ല കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോട നുബന്ധിച്ച് നടത്തുന്ന ഓണതല്ലിനു പല്ലശനയിലെ ഈഴവര്‍ തിരുവോണനാളില്‍ ഈ കളരിയിലെത്തി കച്ചകെട്ടിയാണ് ഇന്നും ഓണതല്ലിനിറങ്ങുന്നത്.പല്ലശന കളരിക്കല്‍ കറുപ്പന്‍ പണിക്കര്‍ ജ്യോതിഷ പണ്ഡിതനും, പൂജാരിയും മികച്ച അഭ്യാസിയായിരുന്നു. ഇപ്പോള്‍ ഈ കളരിയിലെ കാരണവര്‍ ജ്യോത്സ്യനായ പല്ലശന കളരിക്കല്‍ സുകുമാരന്‍ പണിക്കരാണ്.

No comments:

Post a Comment